ചെന്നൈയില്‍ നിന്ന് കേരളത്തിലേയ്ക്ക്  മയക്കുമരുന്നിന്റെ ഒഴുക്ക്; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍  കേരളം മൂന്നാമത്; കൊറിയര്‍ സര്‍വീസുകളിലൂടെയും സ്വകാര്യ ബസിലൂടെയും കടത്തുന്നത് കോടികളുടെ ലഹരി

ചെന്നൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് മയക്കുമരുന്നിന്റെ ഒഴുക്ക്; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ കേരളം മൂന്നാമത്; കൊറിയര്‍ സര്‍വീസുകളിലൂടെയും സ്വകാര്യ ബസിലൂടെയും കടത്തുന്നത് കോടികളുടെ ലഹരി

സ്വന്തം ലേഖകൻ

ചെന്നൈ: ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്ക്. മെത്താംഫറ്റാമൈന്‍ എന്ന മയക്കുമരുന്ന് കടത്തിയ ഒരാള്‍ അടുത്തിടെ ചെന്നൈയില്‍ വെച്ച് പിടിയിലായതോടെ വ്യാപാരത്തിന്റെ കേരളാബന്ധം പുറത്തുവരുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം.

കേരളത്തില്‍ പോയവര്‍ഷം നടന്ന വന്‍രാസ മയക്കുമരുന്ന് വേട്ടകളില്‍ മിക്കതിലും ചെന്നൈ ബന്ധം വെളിപ്പെട്ടിട്ടുണ്ട്. കൊറിയര്‍ സര്‍വീസുകളിലൂടെയും സ്വകാര്യ ബസിലൂടെയുമാണ് പലപ്പോഴും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. തിരിച്ചറിയല്‍ രേഖകള്‍ വേണമെന്ന് നിര്‍ബന്ധമില്ല. വ്യാജ രേഖകള്‍ ഉണ്ടാക്കിയും ഇത്തരം സംവിധാനങ്ങളിലൂടെ മയക്കുമരുന്ന് കടത്തുന്നുണ്ട്. ഇങ്ങനെ ആയിരക്കണക്കിന് പാഴ്‌സലുകളാണ് പരിശോധനകള്‍ ഒന്നും തന്നെ ഇല്ലാതെ അതിര്‍ത്തി കടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ മെത്ക്വിലോണ്‍ എന്ന മയക്കുമരുന്ന് ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു. കൂടാതെ അംഗോളയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 12 കിലോ കൊക്കൈനും പിടികൂടിയിട്ടുണ്ട്.

ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ട് എന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം.കേരളത്തിലെ അങ്കമാലിയില്‍ നിന്ന് പിടികൂടിയ രണ്ട് കിലോഗ്രാം മയക്കുമരുന്നും, കാക്കനാട് നിന്ന് പിടികൂടിയ 1.2 കിലോഗ്രാം എംഡിഎംഎയുടെയും ഉറവിടം ചെന്നൈയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.