കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഇറക്കിവിട്ട ശേഷം അയല്‍ക്കാര്‍ വീട് പൊളിച്ചുമാറ്റി; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന്റെ മുറിവുണങ്ങും മുന്‍പ് നാടിന്റെ നൊമ്പരമായി സുറുമിയും മക്കളും

കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഇറക്കിവിട്ട ശേഷം അയല്‍ക്കാര്‍ വീട് പൊളിച്ചുമാറ്റി; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന്റെ മുറിവുണങ്ങും മുന്‍പ് നാടിന്റെ നൊമ്പരമായി സുറുമിയും മക്കളും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു യുവതിയും മക്കളും. ഇറക്കിവിട്ടശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി.

സുറുമിയെന്ന യുവതിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയായ ദാരുണ സംഭവം കേരളം മറന്ന് തുടങ്ങും മുന്‍പാണ് ഡിസംബര്‍ 17ന് കഴക്കൂട്ടത്തുണ്ടായ ഈ സംഭവം പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സുറുമി അറിയിച്ചു. ശാരീരികമായി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. അയല്‍ക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ വീണ്ടും പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. വീട്ടമ്മയുടെ ഭാഗത്ത് നിന്നും പ്രകോപനമൊന്നുമില്ലാതെയാണ് അയല്‍ക്കാര്‍ ഇവരെ പുറത്തിറക്കി വീട് പൊളിച്ചുനീക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.