കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല, കാലങ്ങളായുള്ള തന്ത്രമാണത് ; പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം കൂടി അതിനുണ്ട് : ദീപാ നിശാന്തിന്റെ വൈറൽ കുറിപ്പ്

കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല, കാലങ്ങളായുള്ള തന്ത്രമാണത് ; പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം കൂടി അതിനുണ്ട് : ദീപാ നിശാന്തിന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി : വിഷുദിനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം അലയടിക്കുന്നുണ്ട്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുത്തുകാരിയായ ദീപ നിശാന്തിന്റെ കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നലേം തുടങ്ങീതല്ല, കാലങ്ങളായുള്ള തന്ത്രമാണത്. പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്. വിശേഷങ്ങളുടെ ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളുമെന്നാണ് ദീപ കുറിച്ചിരിക്കുന്നത്.

ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

 

കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.

കാലങ്ങളായുള്ള തന്ത്രമാണത്..

പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്.

ഉൾപ്പേജുകളിലെ അപ്രധാനവാർത്തയായി അത് കൊടുക്കാം.

വിശേഷങ്ങളുടെ ആലസ്യത്തിൽ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും…

ഉത്സവക്കാഴ്ചകൾക്കിടയിൽ ഇത് ചർച്ച ചെയ്യാനൊന്നും ചാനലുകാർക്കും സമയമുണ്ടാകില്ല.

കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കിൽ, ‘നിങ്ങൾ പ്രതികരിക്കുന്നില്ലേ?വായിൽ പഴം തിരുകിയിരിക്കുകയാണോ?’ എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇൻബോക്‌സിലും കമന്റ് ബോക്‌സിലും പാഞ്ഞു നടക്കില്ല…

കമന്റുകൾ വാരി വിതറില്ല..

എന്തൊരു ശാന്തതയാണ്!

കായംകുളത്ത് അഭിമന്യു എന്ന പതിനഞ്ചു വയസ്സുകാരനായ കുട്ടിയെ കുത്തിക്കൊന്ന് വിഷുക്കാഴ്ചയൊരുക്കിയ ക്രിമിനൽ സംഘത്തിനെതിരെ പ്രതികരിക്കുന്നില്ലേ എന്ന് എന്നോടാരും ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.

കഴിഞ്ഞാഴ്ച കോതമംഗലത്ത് ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറർ ആയ കെ.എൻ ശ്രീജിത്തിനെ വാഹനം ഉപയോഗിച്ച് ഇടിച്ച് മറിച്ച് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തെക്കുറിച്ച് എഴുതുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചോ?

ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റും,എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജിയോ പയസിന് നേരെ കഴിഞ്ഞദിവസമുണ്ടായ ഭീകരമായ ആസിഡ് ആക്രമണത്തെപ്പറ്റി എഴുതുന്നില്ലേ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചോ?

എവിടെയെങ്കിലുമത് ചർച്ചയായോ?

കൊല്ലപ്പെടുന്നത് ഇടതുപക്ഷക്കാരാകുമ്പോൾ ഓൺലൈൻമാധ്യമങ്ങൾ പോലും ആ വാർത്ത കൊടുക്കുമ്പോൾ പുലർത്തുന്ന ഒരു പ്രത്യേകതരം ജാഗ്രതയുണ്ട്!

‘ആലപ്പുഴയിൽ പത്താംക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. ‘ എന്ന് അതീവനിഷ്‌കളങ്കമായി തീർപ്പുകൽപ്പിച്ചിട്ടുണ്ട് മാതൃഭൂമി.കഴിഞ്ഞവർഷം ആർ എസ് എസ് ക്രിമിനലുകൾ തല്ലിത്തകർത്ത അഭിമന്യുവിന്റെ വീടിനെപ്പറ്റി ഒരു സൂചനയുമില്ല.

‘നിഷ്പക്ഷത’ എന്ന വാക്കിനർത്ഥം പല മാധ്യമങ്ങൾക്കും ‘ഇടതുവിരുദ്ധത ‘എന്നു തന്നെയാണ്.

NB : നിങ്ങളുടെ ചോദ്യം സെല്ര്രകീവാകുന്നതു പോലെ തന്നെ എന്റെ പോസ്റ്റുകളും ഉറപ്പായും സെലക്ടീവായിരിക്കും.

ചോദ്യം ചെയ്യാൻ വരണ്ട എന്നർത്ഥം.