കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ; സ്ഥിതിഗതികൾ സാധാരണനിലയിൽ

കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ; സ്ഥിതിഗതികൾ സാധാരണനിലയിൽ

സ്വന്തം ലേഖിക

ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷം പിൻവലിക്കുന്നത്. ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീർ ഭരണകൂടം അറിയിച്ചു.

കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗവർണർ നിർദേശം നൽകിയത്. ഇത് വ്യാഴാഴ്ച മുതൽ നിലവിൽവരുമെന്ന് ജമ്മു കശ്മീർ ഭരണകൂടവും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിൽനിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരുന്നു. വിനോദസഞ്ചാരികൾ കശ്മീർ വിടണമെന്നായിരുന്നു നിർദേശം. ഭീകരാക്രമണ ഭീഷണി ഉൾപ്പെടെ മുൻനിർത്തി സുരക്ഷാമുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഇതോടൊപ്പം കശ്മീരിലെ വിവിധ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും കൂടുതൽ സേനയെ താഴ്‌വരയിൽ വിന്യസിക്കുകയും ചെയ്തിരുന്നു.