play-sharp-fill
കാസർകോട് ജില്ലയിൽ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്: ഹോട്ട് സ്‌പോട്ട് പട്ടിക പുറത്തുവന്നതിനു പിന്നാലെയാണ് നിയന്ത്രണം : അവശ്യസാധനങ്ങൾ വാങ്ങാൻ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കാം

കാസർകോട് ജില്ലയിൽ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്: ഹോട്ട് സ്‌പോട്ട് പട്ടിക പുറത്തുവന്നതിനു പിന്നാലെയാണ് നിയന്ത്രണം : അവശ്യസാധനങ്ങൾ വാങ്ങാൻ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്. ആരോഗ്യ വകുപ്പ് രാജ്യത്തെ കൊറോണ ഹോട്ട് സ്‌പോട്ട് ജില്ലകളിൽ കാസർഗോഡ് ഉൾപ്പെടുത്തിയിരുന്നു. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.


 

പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 9497935780 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാൽ മതിയെന്നാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയും മരിച്ചു. 68 വയസുള്ള ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത് ജീവൻരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. ഇയാളെ ചികിത്സിച്ച നാല് ഡോക്ടർമാരും നിലവിൽ നിരീക്ഷണത്തിലാണ്.

 

അതേസമയം ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കയിലാക്കുന്നത് രോഗിക്ക് എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കണ്ടെത്താൻ സാധിക്കാത്തതാണ്. മാർച്ച് 23ന് വെഞ്ഞാാറമൂടുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ആദ്യം ചികിത്സ തേടുന്നത്. ഇതിന് മുമ്ബ് പല ദിവസങ്ങളിലായി മൂന്ന് മരണാനന്തര ചടങ്ങുകളിലും ഒരു വിവാഹത്തിലും ഇയാൾ പങ്കെടുത്തതായി മനസിലാക്കാൻ സാധിച്ചു.

 

ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 10 കൊവിഡ് ഹോട്ട് സ്പോട്ടുകൾ ആരോഗ്യവിഭാഗം കണ്ടെത്തി. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്.

 

ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡൽഹിയിലെ നിസാമുദിൻ, ദിൽഷാദ് ഗാർഡൻ, ഉത്തർ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭിൽവാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, എന്നിവയാണ് മറ്റ് ഹോട്ട് സ്പോട്ടുകൾ.

 

 

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നിരിക്കുകയാണ്. 1,117 പേർ ചികിത്സയിൽ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കേരളത്തിൽ ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ രാജ്യത്ത് 227 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് രോഗബാധിതരുടെ ഉയർന്ന നിരക്കാണ് ഇന്നലെ ഉണ്ടായത്. 102 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതൽ കൊവിഡ് മരണങ്ങൾ ഉണ്ടായ സംസ്ഥാനം.

 

അതേസമയം, സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി. എന്നാൽ സമൂഹ വ്യാപനത്തിന് സമാനമായി നിസാമുദ്ദീനിൽ നിരവധി ആളുകൾക്ക് കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. മാർച്ച് 13 മുതൽ 15 വരെ മർക്സിലെ പ്രാർത്ഥനചടങ്ങിൽ പങ്കെടുത്ത 200 ഓളം ആളുകൾ ഡൽഹിയിൽ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇതേ ചടങ്ങിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഉളളവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചു.