
അയ്മനം : പാലത്തിന്റെ അപകടാവസ്ഥ നീക്കിയില്ലെങ്കിൽ കുട്ടികളുടെ ടി സി വാങ്ങി പോകുമെന്ന് രക്ഷിതാക്കൾ. ഇതിനകം 10 കട്ടികൾ ടി സി വാങ്ങി വേറെ സ്കൂളിലേക്കു പോയി. കരീമഠം ഗവൺമെന്റ് സ്കൂൾ അധികൃതർ ഇപ്പോൾ അങ്കലാപ്പിലാണ്. ആകെയുള്ളത് 27 വിദ്യാർത്ഥികൾ. അതിൽ 10 പേർ പോയി.
മക്കളുടെ ജീവൻ വച്ച് പന്താടാൻ തയ്യാറല്ലെന്നറിയിച്ച് കരിമഠം ഗവൺമെന്റ് സ്കൂളിലെ പത്തോളം രക്ഷകർത്താക്കൾ പുതിയ അധ്യായന വർഷം മുതൽ കുട്ടികളുടെ സ്കൂൾ മാറ്റാൻ നടപടി തുടങ്ങി. സ്കൂളിലേക്ക് എത്തുവാനുള്ള നടപ്പാലം അപകടാവസ്ഥയിലായിട്ടും നന്നാക്കുകയോ, അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് രക്ഷകർത്താക്കൾ വിദ്യാർത്ഥികളുടെ റ്റി.സി വാങ്ങി കരീമഠം സ്കൂളിൽ നിന്നും മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നത്.
കഴിഞ്ഞ മാർച്ച് 11ന് പാലത്തിൽ നിന്നും എൽ.കെ.ജി വിദ്യാർത്ഥി ആയുഷ് തോട്ടിൽ വീണിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്ക് എത്തിയ യുവാക്കൾ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായത്. ഈ അപകടത്തെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടികളെ മറ്റു സ്കൂളുകളിൽ ചേർക്കുന്നതിനായി ടി.സി ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന ഇവിടുത്തെ പത്ത് വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. സ്കൂളിൽ ആകെയുള്ള 27 കുട്ടികളിൽ ഇത്രയും കുട്ടികൾ ഒന്നിച്ച് സ്കൂൾ മാറിയാൽ സ്കൂളിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവും.
എൽ.കെ.ജി വിദ്യാർത്ഥി തോട്ടിൽ വീണ സംഭവത്തിനുശേഷം വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പിരിവെടുത്ത് പാലം പുനർ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ നിസ്സഹകരണമാണ് പാലം പണിക്ക് തടസ്സമായതെന്നാണ്നാട്ടുകാർ ആരോപിക്കുന്നത്.









