നല്ല ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളാകുന്നതിൽ അധികവും മലയാളികള്‍; ലോജിസ്റ്റിക് സ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലിക്കായി ഇന്‍റർവ്യൂവിന് എത്തിയ യുവാവിൽനിന്നും സുഹൃത്തുക്കളിൽനിന്നും ജോയിനിംഗ് ഫീസായി തട്ടിയെടുത്തത് 3,800 രൂപ വീതം; പിന്നീട് ജോലിയും ഇല്ല, കാശും ഇല്ല; സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉദ്യോഗാർത്ഥികളെ കുടുക്കുന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘം

Spread the love

ബംഗളൂരു: കർണാടകയില്‍ ജോലി വാഗ്ദാനം ചെയ്തു പണംതട്ടുന്ന സംഭവങ്ങളില്‍ ഇരകളാകുന്നവരിൽ അധികവും മലയാളികള്‍. ‌

video
play-sharp-fill

സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘം ഉദ്യോഗാർത്ഥികളെ കുടുക്കുന്നത്. സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലി ഒഴിവിന്‍റെ പരസ്യം കണ്ട് ബംഗളൂരിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ട വാർത്തയാണ് ഒടുവില്‍ പുറത്തുവന്നത്.

കഴിഞ്ഞമാസം 27നാണ് ഇവർ ബംഗളൂരുവില്‍ ഇന്‍റർവ്യൂനായി എത്തിയത്. ലോജിസ്റ്റിക് സ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലിക്കായിരുന്നു ഇന്‍റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു. ഇന്‍റർവ്യൂ പാസായെന്ന് അറിയിച്ച്‌ ജോയിനിംഗ് ഫീസ് എന്ന പേരില്‍ 3,800 രൂപ വീതം വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ രണ്ടിനു ജോലിയില്‍ പ്രവേശിക്കാനാണ് അറിയിച്ചത്. പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും ഇന്‍റർവ്യൂ ചെയ്തവർ എടുത്തില്ല. ഒടുവിലാണു തങ്ങള്‍ തട്ടിപ്പിനിരയായെന്ന് ഉദ്യോഗാർത്ഥികള്‍ക്കു മനസിലായത്. മുമ്പും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ബംഗളൂരുവിലുണ്ടായിട്ടുണ്ട്.

കഴിഞ്ഞവർഷം കേരളത്തില്‍നിന്നു ജോലിക്കെത്തിയ യുവാക്കളില്‍നിന്ന് 3,000 രൂപ വീതം വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലി നൽകാതെ കബളിപ്പിച്ച വാർത്തയും പുറത്തുവന്നിരുന്നു.