
ഇന്ത്യക്ക് മോശം റെക്കോഡ് സമ്മാനിച്ച് ഇന്‍ഡോറിലെ തോല്‍വി ; നാണംകെട്ട് രോഹിത്തും സംഘവും
സ്വന്തം ലേഖകൻ
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ തോറ്റിരിക്കുകയാണ്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്.
ഇന്ത്യ മുന്നോട്ടുവെച്ച 76 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. ജയത്തോടെ ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. ഇതോടെ ചില മോശം റെക്കോര്‍ഡുകളുടെ പട്ടികയിലും രോഹിത് ശര്‍മയുടെ ടീം ഇടംപിടിച്ചു. ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ഇന്ത്യ ഇന്‍ഡോറില്‍ നേരിട്ടത്.
എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 1135 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. 1951/52ല്‍ കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1459 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. 1983/84ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ തോറ്റതാണ് മൂന്നാമത്. 1474 പന്തുകളാണ് മത്സരത്തില്‍ എറിഞ്ഞിരുന്നു. 2000/01ല്‍ മുംബൈ തോറ്റതും പട്ടികയിലുണ്ട്. അന്ന് 1476 പന്തുകളാണ് എറിഞ്ഞത്.
നാട്ടില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ തോല്‍ക്കുന്നതും അപൂര്‍വമായിട്ടേ ഉണ്ടായിട്ടുള്ളൂ. 2012/13ല്‍ ഇംഗ്ലണ്ടിനോട് കൊല്‍ക്കത്തയിലാണ് ഇന്ത്യ ഇത്തരത്തില്‍ അവസാനമായി തോറ്റത്. മാത്രമല്ല, നാട്ടില്‍ ഇന്ത്യ മൂന്ന് ദിവസം പൂര്‍ത്തിയാക്കാതെ തോല്‍ക്കുന്നത് ആറാം തവണയാണ്.
2016ല്‍ പൂനെയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി തോറ്റത്. 2007ല്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയോടും ഇത്തരത്തില്‍ തോറ്റു. 2000ല്‍ ഓസ്‌ട്രേലിയയോടും തൊട്ടുമുമ്പത്തെ വര്‍ഷം ദക്ഷിണാഫ്രിക്കയോടും ഇതേ രീതിയില്‍ ഇന്ത്യ തോറ്റു. രണ്ട് മത്സരങ്ങളും മുംബൈയിലായിരുന്നു.