കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായി; താലൂക്ക് ഓഫീസ് ജീവനക്കാരിയുടെ ഭർത്താവിനെ തല്ലിച്ചതച്ച് ഫോൺ പിടിച്ച് വാങ്ങി; പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റഡി മര്‍ദ്ദനങ്ങളുടെ പേരിലും നിരവധി പരാതികൾ; ഇടത് അനുകൂലിയായ പരപ്പനങ്ങാടി സി.ഐ ഹണി.കെ.ദാസ് സേനക്ക് തലവേദനയാകുമ്പോൾ 

കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായി; താലൂക്ക് ഓഫീസ് ജീവനക്കാരിയുടെ ഭർത്താവിനെ തല്ലിച്ചതച്ച് ഫോൺ പിടിച്ച് വാങ്ങി; പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റഡി മര്‍ദ്ദനങ്ങളുടെ പേരിലും നിരവധി പരാതികൾ; ഇടത് അനുകൂലിയായ പരപ്പനങ്ങാടി സി.ഐ ഹണി.കെ.ദാസ് സേനക്ക് തലവേദനയാകുമ്പോൾ 

സ്വന്തം ലേഖകൻ 

കോഴിക്കോട്: പൊലീസ് അതിക്രമങ്ങളുടെ പേരില്‍ പല പ്രാവശ്യം വകുപ്പു തല നടപടികള്‍ക്ക് വിധേയനായ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മറ്റൊരു പരാതി കൂടി.

താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാന്‍ വീടിന്റെ പരിസരത്ത് നിന്ന ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ത സംഭവത്തില്‍ പരപ്പനങ്ങാടി തഹസില്‍ദാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പോലീസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുത്ത ഫോണിനായി സ്‌റ്റേഷനിലെത്തിയ തഹസില്‍ദാറോട് വളരെ മോശമായിട്ടാണ് സി ഐ ഹണി കെ ദാസ് പെരുമാറിയത്. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പോലിസിനെ നിയന്ത്രിക്കുന്നത് കലക്ടര്‍ അല്ലെന്നും ആര്‍ക്കു വേണമെങ്കിലും പോയി പരാതി നല്‍കിക്കോ എന്നുമായിരുന്നു പരിഹാസം.

ഇയാൾക്കെതിരെ നിരവധി അതിക്രമങ്ങള്‍ മുൻപും ഉയർന്ന് വന്നിട്ടുണ്ട്. ആലുവ സ്റ്റേഷനില്‍ എസ്.ഐ ആയിരിക്കെ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായിട്ടുണ്ട്.

ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ചു വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയ യുവാവിനെ പൊലീസ് അവിടെ നിന്നു വീണ്ടും പിടികൂടി ലോക്കപ്പിലിട്ടു മര്‍ദിക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ ക്വാറിക്കെതിരെ സമരം ചെയ്തവരെ മയക്ക് മരുന്ന് കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരിലും ഹണി കെ ദാസ് സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ സംഘര്‍ഷത്തിലെ പ്രതിയെ പിടികൂടാന്‍ അര്‍ധരാത്രി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും പ്രതിയുടെ പിതാവിനെ മര്‍ദ്ദിച്ചതിനും പരാതി നല്‍കിയിരുന്നു. പിഴയടച്ച പണത്തിന്റെ ബാക്കി കൊടുക്കാതിരുന്നത് ചോദിച്ചതിന് പൊതുപ്രവര്‍ത്തകനെ മർദിച്ചതും ഇയാൾ തന്നെ.

പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റഡി മര്‍ദ്ദനങ്ങളുടെ പേരിലും ഇയാള്‍ക്കെതിരെ ആഭ്യന്തര വകുപ്പിനും പോലീസ് കംപ്ലൈയിന്റ് അതോറിറ്റിക്കും മുന്‍പ് ജോലി ചെയ്ത ഇടങ്ങളില്‍ നിന്നും പല പരാതികളും പോയിട്ടുണ്ട്. സിപിഎം അനുകൂലിയായതിനാല്‍ പരാതികൾ ഒതുക്കുകയാണ് ചെയ്തത്.

 

 

Tags :