
തിരുവനന്തപുരം : കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നല്‍കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല.
എന്നാല്‍ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാല്‍ എംഎല്‍മാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഘടക കക്ഷികള്‍ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 63 എംഎല്‍എമാരില്‍ 47 പേർ കെസിക്ക് ഒപ്പം ഉറച്ചുനിന്നപ്പോള്‍ ഹൈക്കമാൻഡിൻ്റെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎല്‍എമാർ പറഞ്ഞു.
വി ഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാനാകും ഇന്ന് ഹൈക്കമാൻഡ് ശ്രമിക്കുക. താൻ സ്വമേധയാ പിന്മാറില്ലെന്ന് കെ സി വേണുഗോപാല്‍ നേതൃത്വത്തെ അറിയിച്ചു.
പ്രതിഷേധമെന്ന പേരില്‍ കേരളത്തില്‍ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് അദ്ദേഹം ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എതിർചേരികള്‍ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും കെസിക്ക് പരാതിയുണ്ട്.







