ഗുണ്ടകൾ അഴിഞ്ഞാടുന്ന ഏറ്റുമാനൂർ; അതിരമ്പുഴയിൽ ഗുണ്ടാ ആക്രമണത്തിൽ കട തകർന്നു; മാന്നാനത്തിന് പിന്നാലെ അതിരമ്പുഴയിലും ഗുണ്ടാ ആക്രമണം

ഗുണ്ടകൾ അഴിഞ്ഞാടുന്ന ഏറ്റുമാനൂർ; അതിരമ്പുഴയിൽ ഗുണ്ടാ ആക്രമണത്തിൽ കട തകർന്നു; മാന്നാനത്തിന് പിന്നാലെ അതിരമ്പുഴയിലും ഗുണ്ടാ ആക്രമണം

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: ഗുണ്ടകൾ അഴിഞ്ഞാടുന്ന ഏറ്റുമാനൂരിൽ വീണ്ടും അതിക്രമം. അതിരമ്പുഴയിൽ ഗുണ്ടാ ആക്രമണം പെടോൾ പമ്പിനു സമീപത്തായാണ് ആക്രമണം അഴിച്ചു വിട്ടത്. പെട്രോൾ പമ്പിൽ ചാരപറമ്പിൽ ചാർലിയുടെ ജപമാല എർത്ത് മൂവേഴ്‌സ് ഓഫീസിലാണ് ഗുണ്ടാ സംഘം അഴിഞ്ഞാടുകയും ആക്രമണം നടത്തുകയും ചെയ്തത്.

മൂന്നു വാഹനങ്ങളിലായി എത്തിയ പത്ത് അംഗ സംഘമാണ് ഇവിടെ അഴിഞ്ഞാട്ടം നടത്തിയത്. സംഘം ശനിയാഴ്ച രാത്രി 7.15-ന് ആക്രമണം നടത്തുകയായിരുന്നു. ഈ സമയം ഓഫിസുലുണ്ടായിരുന്നവർ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ സ്ഥാപനത്തിന്റ പാർട്ണർ ബിജു തോമസിനെ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസ് പരിസരത്തുണ്ടായിരുന്ന ജെ.സി.ബി , ടിപ്പർ , കാർ എന്നിവയ്ക്ക് കേടുപാടുണ്ട് ഓഫീസ് തല്ലി തകർത്തു. ആക്രമി സംഘം മുഖം മൂടി ധരിച്ചിരുന്നതായും പറയുന്നു.
ഗാന്ധിനഗർ പോലീസ് കേസെടുത്തു.

മാന്നാനത്ത് കള്ളുഷാപ്പിനു മുന്നിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഈ അക്രമസംഭവവും ഉണ്ടായിരിക്കുന്നത്. മാന്നാനം നടുംപറമ്പിൽ സന്തോഷ് (47) ആണ് മരിച്ചത്. പെയ്ന്റിംങ് തൊഴിലാളിയായിരുന്നു. സംഭവത്തിൽ മാന്നാനം സ്വദേശി രതീഷി(50)നെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഒളിവിലാണ്.

മാന്നാനം – അതിരമ്പുഴ റോഡിൽ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം . ഷാപ്പിനു പുറത്ത് വച്ചാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. വഴിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു സന്തോഷ് വയറിന്റെ രണ്ടു വശത്തും കുത്തേറ്റിരുന്നു.