
മോദിയുടെ നാട്ടില്‍ കാവിതരംഗം……! എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കടത്തിവെട്ടി കുതിപ്പ്; 150 കടന്ന് ലീഡ് നില; കിതച്ച് കോണ്‍ഗ്രസ്; തരംഗമുണ്ടാക്കാതെ ഭാരത് ജോഡോ യാത്ര; മാറിമറിഞ്ഞ് ഹിമാചൽ
സ്വന്തം ലേഖിക
ഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ മറികടന്ന് ബിജെപിയുടെ കുതിപ്പ്.
156 സീറ്റുകളുടെ ലീഡുമായി ബി ജെ പി മുന്നേറുകയാണ്. 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി ജെ പി അധികാര തുടര്‍ച്ച നേടുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍.കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുമെന്നും ആം ആദ്‌മി പാര്‍ട്ടി അക്കൗണ്ട് തുറന്ന് 21 സീറ്റുകള്‍വരെ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിലെ 182 അംഗ നിയമസഭയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 46 ശതമാനം വോട്ടുനേടി 129 മുതല്‍ 151 വരെ സീറ്റുകള്‍ ബി ജെ പി നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ മൈ ആക്‌സിസ് പ്രവചനം. ബി ജെ പി 148 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ളിക് ടിവിയും 140 വരെ സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്‌സും പ്രചചിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ പത്ത് ശതമാനം വരെ കുറവുണ്ടാകും. ആം ആദ്‌മി പാര്‍ട്ടി പതിനഞ്ച് ശതമാനം വരെ സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എക്‌സിറ്റ് പോളുകളുടെ പ്രചനങ്ങള്‍ ബി ജെ പി കടത്തിവെട്ടുമെന്നാണ് സൂചന.
അതേസമയം, കോണ്‍ഗ്രസ് 17 സീറ്റുകളിലേയ്ക്ക് ചുരുങ്ങിയിട്ടുണ്ട്. ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത ആം ആദ്‌മിയ്ക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് നേടാനായത്.
ഗുജറാത്തില്‍ 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുന്നത്. 182 ഒബ്സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത്. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായി നവംബര്‍ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.