ആഷിക് അബുവിന്റെയും സിദ്ദാർത്ഥ് ഭരതന്റെയും ചിത്രങ്ങളുടെ നിർമ്മാതാവ് ഭീകരതട്ടിപ്പുകാരൻ: തട്ടിപ്പുകേസിൽ സാൾട്ട് ആൻഡ് പെപ്പറിന്റെ നിർമ്മാതാവ് പിടിയിലായത് ആളുകളെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സംവിധായകൻ ആഷിക് അബുവിന്റെയും സിദ്ധാർത്ഥ് ഭരതന്റെയും അടക്കം ചിത്രങ്ങൾക്കു പണം മുടക്കിയ ശേഷം ഈ സിനിമകളുടെ പേരിൽ തട്ടിപ്പ് നടത്തിയിരുന്ന നിർമ്മാതാവിനെ പൊലീസ് തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തു.

ആഷിക് അബു നിർമ്മിച്ചു സൂപ്പർ ഹിറ്റായി മാറിയ സാൾട്ട് ആൻഡ് പേപ്പറിന്റെ നിർമ്മാതാവ് ലുക്സാം എന്ന നിർമ്മാണ കമ്പനിയുടെ ഉടമയായ സദാനന്ദൻ രംഗോരത്തിനെയാണ് തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തത്. ബംഗളുരു പൊലീസ് ആണ് സിനിമാ മോഹികളായ ചെറുപ്പക്കാരെയും പണം മുടക്കാൻ ആഗ്രഹിക്കുന്നവരെയും കബളിപ്പിച്ചു കോടികൾ തട്ടിയെടുത്ത കേസിൽ സദാനന്ദൻ രംഗോരത്തിനെ അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്ടെ ഒളിസങ്കേതത്തിൽ നിന്നുമാണ് പൊലീസ് ഇയാളെ പിടിച്ചത്. 77ലേറെ ആളുകളിൽ നിന്നും കോടികൾ പിരിച്ചെടുത്തു മുങ്ങി നടക്കുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. സാൾട്ട് ആൻഡ് പെപ്പറിന് പുറമേ സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്രയും നിർമ്മിച്ച സദാനന്ദൻ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.

സിനിമയിലെ ഈ അഡ്രസ് ഉപയോഗിച്ചു കൊണ്ടു പണം തട്ടിപ്പു പതിവാക്കുകയായിരുന്നു ലുക്സാം സദാനന്ദൻ. രണ്ട് സിനിമ നിർമ്മിച്ച ശേഷം ഈ സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചു കൊണ്ട് സിനിമ മോഹമുള്ളവരെ വലയിൽ ആക്കിയാണ് സദാനന്ദൻ പണം തട്ടിപ്പു നടത്തിയത്.

ബംഗളുരുവിലെ മലയാളി യുവാവ് രതീഷ് കൃഷ്ണൻ എന്നയാളാണ് സദാനന്ദന്റെ തട്ടിപ്പുകൾ അക്കമിട്ടു നിരത്തികൊണ്ട് ആദ്യം രംഗത്തുവന്നത്. നാല് ലക്ഷത്തിലേറെ രൂപയാണ് രതീഷിന് നഷ്ടമായത്. രതീഷ് തന്റെ അനുഭവം തുറന്നു പറഞ്ഞതോടെ നിരവധി പേർ ഇയാളെ സൂക്ഷിക്കണം എന്ന അഭിപ്രായം പങ്കുവെച്ചു ആഷിഖ് അബുവും സിദ്ധാർത്ഥ് ഭരതനും ഇക്കാര്യം സോഷ്യൽ മീഡീയയിലൂടെ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ, ഈ മുന്നറിയിപ്പുകൾ ശ്രദ്ധയിൽ പെടാത്തവരാണ് കെണിയിൽ വീണത്. സദാനന്ദൻ അറസ്റ്റിലായെന്ന വിവരം പുറത്തുവന്നതോടെ നിരവധി ആളുകൾ പരാതിയുമായി ബംഗളുരൂ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കോടികളാണ് പലർക്കും സദാനന്ദൻ കൊടുക്കാനുള്ളത്.