ഫ്ളാറ്റ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുക: ശ്രദ്ധിച്ചില്ലെങ്കിൽ തല പോകില്ല, പക്ഷേ , കിടപ്പാടം പോകും ..!

ഫ്ളാറ്റ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുക: ശ്രദ്ധിച്ചില്ലെങ്കിൽ തല പോകില്ല, പക്ഷേ , കിടപ്പാടം പോകും ..!

സ്വന്തം ലേഖകൻ

കൊച്ചി: ഫ്ളാറ്റ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ മരട് വീണ്ടും ആവർത്തിക്കാം. മരടിലെ അംബര ചുംബികളായ , ആകാശപ്പൊക്കത്തിൽ തല ഉയർത്തി നിന്ന ഫ്ളാറ്റുകൾ തലയടിച്ച് വീണത് ഒൻപത് മുതൽ പത്ത് സെക്കൻഡ് വരെ കൊണ്ടാണ്. മരട് കേസിന്റെ വിധി നിയമ പോരാട്ടം നടത്തുന്നവർക്ക് നൽകുന്ന ആവേശം ചെറുതല്ല. ഇതിന്റെ പിൻപറ്റി ഫ്ളാറ്റുകളും അനധികൃത കെട്ടിടങ്ങളും പൊളിക്കാൻ ഇനിയും ആളിറങ്ങാം. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ പ്രത്യാഘാതം വാങ്ങുന്നവര്‍ അനുഭവിക്കേണ്ടിവരുമെന്നാണ് മരട് നല്‍കുന്ന പാഠം. വാങ്ങും മുന്‍പ് നിയമപ്രകാരമാണെന്ന് രേഖകള്‍ കണ്ട് ഉറപ്പു വരുത്തണം.

തീരദേശ പരിപാലന നിയമം ലംഘിച്ചതിനാലാണ് മരടിലെ ഫ്ലാറ്റുകള്‍ക്ക് മരണം വിധിച്ചത്. തീരദേശ പരിപാലന മേഖലകളെ (കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍- സി.ആര്‍.ഇസഡ്) കേന്ദ്ര പരിസ്ഥിതി വകുപ്പ് വിവിധ രീതിയില്‍ തരം തിരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍മ്മാണം അനുവദനീയമല്ലാത്ത മേഖലകളും നൂറു മീറ്ററിനുള്ളില്‍ നിയന്ത്രണമുള്ള മേഖലകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടല്‍ക്കാടുകള്‍ പോലുള്ള പ്രദേശങ്ങളാണു സി.ആര്‍.ഇസഡ് ഒന്നില്‍ വരുന്നത്. നഗര പ്രദേശത്തെ തീരമേഖലയോ അതിനു വളരെ അടുത്തുള്ള സ്ഥലങ്ങളോ ആണ് സോണ്‍ രണ്ടില്‍. മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും രണ്ടിലാണ്. ഉള്‍പ്രദേശങ്ങളിലെ തീരദേശ മേഖലകളാണു സോണ്‍ മൂന്നില്‍. മുനിസിപ്പല്‍ പരിധിയില്‍ കാര്യമായ വികസനം നടക്കാത്ത സ്ഥലങ്ങളും പഞ്ചായത്തുകളും മൂന്നിലാണ്. കൂടുതല്‍ നിയന്ത്രണങ്ങളുള്ള മേഖലയിലാണിത്.

വേലിയിറക്ക രേഖയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെയാണ് സോണ്‍ നാലില്‍. പ്രത്യേക പരിഗണന ആവശ്യമായിവരുന്ന സ്ഥലങ്ങളാണ് സോണ്‍ അഞ്ചില്‍. കായലുകളും കായല്‍ത്തുരുത്തുകളുമാണ് ഇതില്‍.

മരടില്‍ സംഭവിച്ചത്

നിര്‍മാണം ആരംഭിച്ചപ്പോള്‍ സോണ്‍ മൂന്നിലാണ് മരട് ഉള്‍പ്പെട്ടിരുന്നത്. തീരദേശ പരിപാലന നിയമത്തില്‍ വന്ന ഭേദഗതി അനുസരിച്ച്‌ സോണ്‍ രണ്ടിലേക്കു മാറിയെങ്കിലും നിര്‍മാണ സമയത്തുണ്ടായിരുന്ന നിയമമാണു ബാധകം എന്ന വ്യവസ്ഥ തിരിച്ചടിയായി

സി.ആര്‍.ഇസഡ് പരിധിയില്‍ വരുന്ന ഏതു നിര്‍മാണത്തിനും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിട്ടിയുടെ അനുമതി വേണം.

സി.ആര്‍.ഇസഡ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി പണികള്‍ നിറുത്തിവയ്ക്കാന്‍ മരട് പഞ്ചായത്ത് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് നല്‍കി. ഇതിനെതിരെ നിര്‍മ്മാതാക്കള്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങി ഫ്ളാറ്റ് കെട്ടിപ്പൊക്കി വിറ്റു

സുപ്രീംകോടതി നിയമത്തില്‍ മുറുകെപ്പിടിച്ചപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതായി.

വിട്, ഫ്ളാറ്റ് വാങ്ങുമ്പോള്‍

1. നിയമവിദഗ്ദ്ധന്റെ സഹായത്തോടെ രേഖകളുടെ നിയമസാധുത ഉറപ്പാക്കണം. ബില്‍ഡിംഗ് നമ്പര്‍ പ്രധാനം

2. നിര്‍മ്മാണം നിയമപരെന്ന് അംഗീകരിച്ച്‌ നല്‍കുന്ന കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണം

4. ബില്‍ഡിംഗ് നമ്പരിനെക്കുറിച്ചുള്ള വിവരം തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിക്കും

5. പണി നടക്കുന്ന ഘട്ടങ്ങളില്‍ പണം നല്‍കുന്നവര്‍ നിര്‍മ്മാണം സുതാര്യമാണെന്ന് ഉറപ്പാക്കണം