തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല ; നിർമ്മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ : ഫണ്ട് നൽകാത്തതിനല്ല വയലിൽ വീട് നിർമ്മിച്ചതിനാണ് തറ പൊളിച്ചതെന്ന വിശദീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം

തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല ; നിർമ്മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ : ഫണ്ട് നൽകാത്തതിനല്ല വയലിൽ വീട് നിർമ്മിച്ചതിനാണ് തറ പൊളിച്ചതെന്ന വിശദീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ലെന്ന് ആരോപിച്ച് നിർമ്മാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ കൊടി നാട്ടി.

കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി എം റാസിഖിന്റെ വീടിന്റെ തറയാണ് സി.പി.എം പാർട്ടി പ്രവർത്തകർ പൊളിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകരിൽ ആരോ എത്തി കൊടി എടുത്തുമാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാസിഖിന്റെ വീട്ടിലെത്തി പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാമെന്ന് റാസിഖ് ഉറപ്പ് നൽകിയിരുന്നെങ്കിലും വൈകുകയായിരുന്നു. ഇതിൽ പ്രകോപിതരായി പ്രവർത്തകർ തറ പൊളിച്ച് കൊടി നാട്ടുകയായിരുന്നു.

എന്നാൽ ഫണ്ട് നൽകാത്തതിനല്ല, പകരം വയലിൽ വീട് നിർമ്മിക്കുന്നതിനെതിരെ പഞ്ചായത്തിൽ പരാതി കിട്ടിയിരുന്നുവെന്നും ഇക്കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നുമാണ് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷിന്റെ വാദം.

അതേസമയം തറ പൊളിച്ച് കൊടി നാട്ടിയതിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും സബീഷ് പറഞ്ഞു. പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്ന് റാസിഖ് പറയുന്നു. വില്ലേജ് ഓഫീസർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ പകർപ്പ് ഉൾപ്പടെയാണ് താൻ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നതെന്നും റാസിഖ് വ്യക്തമാക്കി.