ബോംബ് നിര്‍മ്മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിൻ ഒറ്റയ്ക്ക്; ഐഇഡി ഉണ്ടാക്കിയത് പെട്രോള്‍, പടക്കം, ബാറ്ററി എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് കവറില്‍; ബോംബ് നിര്‍മ്മിച്ചത് തലേ ദിവസം വീട്ടില്‍ വെച്ച്‌; ഫോര്‍മാൻ ആയതിനാല്‍ സാങ്കേതിക പരിജ്ഞാനവും മാര്‍ട്ടിന് ഉണ്ടായിരുന്നെന്ന് പൊലീസ്

Spread the love

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരിയില്‍ സ്‌ഫോടനത്തില്‍ പ്രതി കൃത്യം നടത്തിയത് ഒറ്റയെക്കെന്ന് വ്യക്തമായി.

പൊലീസ് അന്വേഷണം നീളുന്നത് അങ്ങനെ തന്നെയാണ്. പ്രതി ഡൊമിനിക് മാര്‍ട്ടിൻ ഒറ്റയ്ക്കാണ് ബോംബ് ഉണ്ടാക്കിയതും സ്‌ഫോടനം ആസൂത്രണം ചെയ്തതുമെല്ലാം ഒറ്റയ്ക്കാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു.

കളമശ്ശേരിയിലെ എആര്‍ ക്യാംപില്‍ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോള്‍, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിഗര്‍ ചെയ്യാൻ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു. ബോംബ് നിര്‍മ്മിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണെന്നുമാണ് മാര്‍ട്ടിൻ വെളിപ്പെടുത്തുന്നത്. ഫോര്‍മാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ യൂടൂബില്‍ നിന്ന് പഠിച്ചുവെന്നുമാണ് ഇയാള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ഇയാളുടെ യുട്യൂബ് ലോഗിൻ വിവരങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ നിന്നാണ് മാര്‍ട്ടിൻ പെട്രോള്‍ വാങ്ങിയത്. ഒപ്പം ബോംബിനാവശ്യമായ സാധനങ്ങളും ഗുണ്ടും വാങ്ങിയതിനെ സംബന്ധിച്ച വിവരങ്ങളും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയെന്നാണ് വിവരം പുറത്തുവരുന്നത്.

രാവിലെ ഏഴ് മണിയോടെ കണ്‍വെൻഷൻ സെന്ററിലെ കസേരകളുടെ അടിയില്‍ ബോംബുവച്ചു. ഈ സമയം ഹാളില്‍ മൂന്നുപേരെ ഉണ്ടായിരുന്നുള്ളു എന്നാണ് സൂചന. സ്‌ഫോടനത്തിനായി 50ഓളം ഗുണ്ടുകള്‍ പ്രതി ഉപയോഗിച്ചതായാണ് ലഭ്യമായ വിവരം.

പ്‌ളാസ്റ്റിക് കവറുകളില്‍ പെട്രോള്‍ നിറച്ച്‌ കണ്‍വെൻഷൻ സെന്ററില്‍ ആറിടത്തായി വച്ചു. ഇതിനോട് ചേര്‍ത്ത് ബോംബ് ഘടിപ്പിച്ചിരുന്നു. ശേഷം റിമോട്ട് കണ്‍ട്രോളിലൂടെ സ്‌ഫോടനം നടത്തി. മൂന്ന് ബോംബുകളാണ് പൊട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പ്രതി തത്സമയം പകര്‍ത്തി.

തന്റെ തറവാട് വീട്ടില്‍ വച്ച്‌ ബോംബ് തയ്യാറാക്കിയ ശേഷം മാര്‍ട്ടിൻ ഇത് പരീക്ഷിച്ച്‌ നോക്കിയിരുന്നില്ല. ശരിയായി പ്രവര്‍ത്തിക്കും എന്ന ആത്മവിശ്വാസം ഇയാള്‍ക്കുണ്ടായിരുന്നു എന്നാണ് സൂചന.