നടിയെ ആക്രമിച്ച കേസിൽ ദിലീപ് കോടതിയിൽ ഹാജാരായി;   ജനുവരി 29 മുതൽ വിചാരണ ആരംഭിക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കോടതിയിൽ ഹാജാരായി; ജനുവരി 29 മുതൽ വിചാരണ ആരംഭിക്കും

 

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. തുടർച്ചയായി ഇവർ ഹാജരാകാത്തതിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൾസർ സുനി ഒഴികെയുള്ള പ്രതികൾ ഇന്ന് നേരിട്ട് ഹാജരായത്. ജനുവരി 29 മുതൽ വിചാരണ ആരംഭിക്കാൻ ധാരണയായി തിങ്കളാഴ്ച എല്ലാ കക്ഷികളുടെയും അിപ്രായം തേടിയശേഷമാണ് ഈ ധാരണയിലെത്തിയത്. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം.വർഗീസ് അറിയിച്ചു.

പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും അവർക്കു മേൽ കുറ്റം ചുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രതികൾ കുറ്റം നിഷേധിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. അടച്ചിട്ട മുറിയിലാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അറിയിച്ചാണ് കോടതി ഹർജി തള്ളിയത്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപും പത്താം പ്രതി വിഷ്ണുവും സമർപ്പിച്ച വിടുതൽ ഹർജികൾ  ശനിയാഴ്ച തള്ളിയിരുന്നു. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇപ്പോൾ ദിലീപിൻറെ തീരുമാനം. എന്നാൽ വിചാരണ കോടതിയിലെ നടപടികൾ തുടരും.