ശ്വാസകോശത്തില്‍ ദന്തല്‍ ക്യാപ്പുമായി യുവാവ് ജീവിച്ചത് ആറുമാസം, ആസ്റ്ററിലെത്തിയ രോഗിക്ക് ഇത് പുതുജീവന്‍

ശ്വാസകോശത്തില്‍ ദന്തല്‍ ക്യാപ്പുമായി യുവാവ് ജീവിച്ചത് ആറുമാസം, ആസ്റ്ററിലെത്തിയ രോഗിക്ക് ഇത് പുതുജീവന്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രോഗിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ദന്തല്‍ ക്യാപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു.

കടുത്ത ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമായി ഗുരുതരാവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച കൊങ്ങോര്‍പ്പിള്ളി സ്വദേശി വിനോജ് (43)-ന്റെ ശ്വാസകോശത്തില്‍ നിന്നാണ് ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ വല്‍സലന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദന്തല്‍ ക്യാപ്പ് നീക്കം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസം മുമ്പാണ് വിനോജിന് തുടരെ തുടരെയുള്ള ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടത്. വിവിധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് അത് ന്യുമോണിയയായി മാറിയപ്പോഴാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫക്കെട്ടും ന്യുമോണിയയും കാരണമാണ് ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമെന്ന് കണ്ടെത്തി.

സിടി സ്‌കാന്‍ പരിശോധനയില്‍ രോഗിയുടെ ശ്വാസകോശത്തില്‍ എന്തോ വസ്തു കുടുങ്ങി കിടക്കുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ഡോ. പ്രവീണ്‍ വല്‍സലന്‍ പറഞ്ഞു. എന്‍ഡോസ്‌കോപ്പിയില്‍ ശ്വാസകോശത്തില്‍ ദന്തല്‍ ക്യാപ്പ് കുടുങ്ങിയതായി കണ്ടെത്തി.

കഫക്കെട്ടിനും ന്യുമോണിയക്കും കാരണം ഇതായിരുന്നുവെന്ന് ഡോ. പ്രവീണ്‍ വല്‍സലന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ ക്യാപ്പ് നീക്കം ചെയ്തു. ഏതാനും ദിവസത്തിന് ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച വിനോജ് ആശുപത്രി വിട്ടു.

ദന്തല്‍ ക്യാപ്പ് അപ്പോള്‍ നീക്കം ചെയ്തില്ലായിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലായേനെയെന്നും ഡോ. പ്രവീണ്‍ വല്‍സലന്‍ വ്യക്തമാക്കി.