കൊവിഡ് മൂന്നാം തരംഗത്തിൽ കൂടുതൽ അപകടകാരിയായ വൈറസ്; രണ്ടാം തരംഗവൈറസിനേക്കാൾ ജനതക മാറ്റം വന്ന വൈറസിൻ്റെ വരവ് തള്ളിക്കളയാനാകില്ല; മൂന്നാം തരംഗത്തിൻ്റെ സാധ്യത സൂചിപ്പിച്ച് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മള്‍ കണക്കിലെടുക്കണം. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്.

ഇരട്ട മാസ്‌കുകള്‍ ധരിക്കാനും, ചെറിയ കൂടിച്ചേരലുകള്‍ ഒഴിവാക്കാനും വീടുകള്‍ക്ക് അകത്തും കരുതല് സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. അടുത്ത് ഇടപഴകലും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം, കടകളിലും തൊഴില്‍ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം, അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരല്‍ വേണ്ടെന്ന് വയ്ക്കണം.

ഡെല്‍റ്റ വൈറസ് തന്നെ അതിതീവ്രവ്യാപനശേഷിയുള്ളതാണ്. ടിപിആര്‍ നിരക്ക് എട്ടുശതമാനത്തിനും
20 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങള്‍ ഇവിടെയൊക്കെ നല്ല ഇളവാണ് നല്‍കിയിട്ടുള്ളത്. അവിടങ്ങളില്‍ താമസിക്കുന്നവര്‍ ഈ പ്രശ്‌നം ഇനി ഇവിടെ ഇല്ലായെന്ന് വിചാരിക്കുന്നവരുണ്ട്.

അലംഭാവം കൂടുതല്‍ വ്യാപനത്തിലേക്ക് എത്തിച്ചേക്കാം. എട്ടുശതമാനത്തില്‍ താഴെയുള്ളവരെ എട്ടുശതമാനത്തിന് മുകളിലേക്ക് എത്തിച്ചേക്കാം. വ്യാപനേേത്താത് കുറഞ്ഞത് നമ്മടെ ജാഗ്രതയുടെ ഭാഗമായാണ്.

ആ ജാഗ്രത നഷ്ടപ്പെട്ടാല്‍ കൂടുതല്‍ വ്യാപനത്തിലേക്ക് നീങ്ങിയേക്കാം. മൂന്നാം തരംഗത്തെക്കുറിച്ച്‌ വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ധരില്‍ നിന്നുണ്ടാവുന്നുണ്ട്. അത്തരം ചര്‍ച്ചകള്‍ സസൂക്ഷമം നിരീക്ഷിച്ച്‌ ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഒരുതരത്തിലുള്ള അലംഭാവവും ഈ കാര്യത്തിലുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.