കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം കെട്ടുകഥ: നടന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം: കേരളത്തെ നാണം കെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം കെട്ടുകഥ: നടന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം: കേരളത്തെ നാണം കെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊവിഡ് രോഗിയായിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചെന്ന പരാതിയിൽ നിർണ്ണായക വഴിത്തിരിവ്.കേരളത്തെ നാണം കെടുത്തിയ കേസിലാണ് നിർണ്ണായകമായ വഴിത്തിരിവുണ്ടായത്. സംഭവത്തിൽ വൻ ട്വിസ്റ്റ് ഉണ്ടായതോടെ യുവതിയ്ക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടായത്. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവതിയ്ക്കെതിരെയും കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി തന്നെ കെട്ടിയിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നായിരുന്നു കൊല്ലം കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെതിരായ കേസ്. ഇതോടെ ആരോഗ്യ വകുപ്പ് പ്രദീപ് കുമാറിനെ പിരിച്ചുവിട്ടിരുന്നു.

എന്നാല്‍ പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന പരാതിക്കാരിയുടെ സത്യവാങ്‌മൂലത്തെ തുടര്‍ന്ന് പ്രതീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു..

തുടര്‍ന്ന് യുവതിയുടെ സത്യവാങ്‌മുലത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് വ്യാജമാണെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കൊടതി നിരീക്ഷിച്ചു.

ബന്ധുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പീഡന പരാതി നല്‍കിയത് എന്നാണ് യുവതിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇത് വായിച്ചപ്പോള്‍ അത്ഭുതം തോന്നി എന്നും കോടതി പറഞ്ഞു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.