
കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂട്ട കോവിഡ് പരിശോധന നടത്തുന്നു. ഓഗ് മെന്റഡ് ടെസ്റ്റിംഗിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
3.75 ആളുകളുടെ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. . വ്യാഴാഴ്ച 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും പരിശോധിക്കും.
തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും വിഭാഗങ്ങളും കണ്ടെത്തിയാണ് പരിശോധന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍ഫ്ലുവന്‍സ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയയുള്ളവർ, പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർ, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45ന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്ത 45ന് മുകളിൽ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവർ , ഒ.പിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവർ എന്നിവരെയും കോവിഡ് പരിശോധന നടത്തും.
അതേസമയം, കോവിഡ് മുക്തരായവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ പരിശോധനാകേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പിൾ അയക്കും. കൂടാതെ ടെസ്റ്റിംഗ് ക്യാമ്പും നടത്തും.
പോസിറ്റീവ് ആകുന്നവരെ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസലേറ്റ് ചെയ്യും.