play-sharp-fill
കൊറോണ തടയാൻ കർശന നടപടി: വീട്ടിൽ നിന്നും പുറത്തിറങ്ങി കൂട്ടം കൂടിയാൽ പൊലീസ് കസ്റ്റഡിയിൽ എടുക്കും; 144 പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി: കോട്ടയത്തടക്കം ജനതാ കർഫ്യൂ തുടരും

കൊറോണ തടയാൻ കർശന നടപടി: വീട്ടിൽ നിന്നും പുറത്തിറങ്ങി കൂട്ടം കൂടിയാൽ പൊലീസ് കസ്റ്റഡിയിൽ എടുക്കും; 144 പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി: കോട്ടയത്തടക്കം ജനതാ കർഫ്യൂ തുടരും

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വ്യാപനം തടയാൻ കർശന നടപടിയുമായി ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും രംഗത്ത്. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജനതാ കർഫ്യൂ തിങ്കളാഴ്ചയും തുടരാനുള്ള നിർദേശമാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും പരമാവധി വീട്ടിൽ തന്നെ കഴിച്ചു കൂട്ടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.


സംസ്ഥാനത്തെ കോട്ടയം അടക്കം ഏഴു ജില്ലകൾ അടച്ചിടും. കോട്ടയം ,പത്തനംതിട്ട , തിരുവനന്തപുരം , എറണാകുളം , മലപ്പുറം , കാസർകോട് , കണ്ണൂർ ജില്ലകളിൽ ജനത കർഫ്യൂ തുടരും. ഈ ജില്ലകളിൽ ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന നിർദേശമാണ് പുറത്ത് വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു സംബന്ധിച്ചുള്ള സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിർദേശം ഇങ്ങനെ.

ജനത കർഫ്യു: ഇന്ന് (22) ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്
നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.