രണ്ടിടത്തു മത്സരിച്ചിട്ടും രക്ഷയില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ വിയർക്കുന്നു

രണ്ടിടത്തു മത്സരിച്ചിട്ടും രക്ഷയില്ല: മുഖ്യമന്ത്രി സിദ്ധരാമയ്യ വിയർക്കുന്നു

പൊളിറ്റിക്കൽ ഡെസ്‌ക്

ബംഗളൂരു: നിർണ്ണായകമായ കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നണിപോരാളിയും, മുഖ്യമന്ത്രിയുമായ സിദ്ധരാമ്മയ രണ്ടു സീറ്റിലും പിന്നിൽ. അദ്ദേഹം മത്സരിച്ച ചാമുണ്ടേശ്വരിയിലും, ബദാമിയിലും അദ്ദേഹം ഇപ്പോൾ പിന്നിലാണ്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ദളിത് മുഖ്യമന്ത്രിക്കു വേണ്ടി വഴിമാറാൻ തയ്യാറാണെന്നു സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹത്തിനു ഭീഷണി നേരിടേണ്ടി വരുന്നത്. ഖനി അഴിമതിക്കേസിലെ പ്രതിയായ ഖനി വ്യവസായിയും ബിജെപിയുടെ നേതാവുമായ ശ്രീരാമലുവാണ് ഇപ്പോൾ സിദ്ധരാമ്മയെ പിന്നിലാക്കിയിരിക്കുന്നത്.
ഇതിനിടെ ചാമുണ്ടേശ്വരിയിൽ ആദ്യം മുതൽ തന്നെ സിദ്ധരാമയ്യ പിന്നിലായിരുന്നു. എന്നാൽ, ബദാമിയിൽ ലീഡ് നില മാറിമറിയുന്നത് പ്രതീക്ഷ നൽകുന്നുമുണ്ട്. ചാമുണ്ടേശ്വരിയിൽ ജെഡിഎസും ബിജെപിയും സിദ്ധരാമ്മയക്കെതിരെ പരസ്യമായി തന്നെ സഖ്യത്തിൽ എത്തിയിരുന്നു. അതുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പിൽ സുരക്ഷിതമായ ലക്ഷ്യത്തോടെ രണ്ടു സീറ്റിൽ മത്സരിക്കാൻ സിദ്ധരാമ്മയ തയ്യാറായത്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്ത് എത്തിയിരുന്നു. സിദ്ധരാമയ്യ പരാജയഭയത്തെ തുടർന്നാണ് രണ്ടു സീറ്റിൽ മത്സരിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. ഇതിനെതിരെ സിദ്ധരാമയ്യ തന്നെ രംഗത്ത് എത്തിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി രണ്ടിടത്ത് മത്സരിച്ചതിനെതിരെയാണ് സിദ്ധരാമയ്യ രംഗത്ത് എത്തിയത്.