
ചിത്രലേഖ ഇനി താമസിക്കും അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ ; ‘ഓ പൊലച്ചി എത്തിയോ ഓട്ടോയോടിക്കാൻ ‘ എന്ന് ചോദിച്ച സി.പി.എമ്മുകാരോട് വിപ്ലവനായിക ഒറ്റയ്ക്ക് പോരാടിയത് ഇരുപത് വർഷങ്ങൾ : ഗൃഹപ്രവേശനത്തിന് ഉമ്മൻചാണ്ടിയ്ക്കും ക്ഷണം
സ്വന്തം ലേഖകൻ
കണ്ണൂർ: ജോലി ചെയ്തു ജീവിക്കാൻ സിപിഎമ്മുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ 20 വർഷമായി ഓടിനടന്ന പയ്യന്നൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർ ചിത്രലേഖ മലയാളിയുടെ മനസ്സിൽ ഒരിക്കലും മാറാത്തൊരു മുറിവായിരുന്നു. ഒറ്റയ്ക്ക് പോരാടി ജീവിച്ച ചിത്രലേഖയ്ക്ക് താമസിക്കാൻ താമസിക്കാൻ ചിത്രലേഖയ്ക്ക് വീടൊരുങ്ങി.
‘ഓ… പൊലച്ചി എത്തിയാ… ഓട്ടോ ഓടിക്കാൻ’ എന്ന് ചോദിച്ച സിപിഎമ്മുകാരോട് 20 വർഷം ഒറ്റക്ക് പോരാടിയ ചിത്രലേഖ സുമനസ്സുകളുടെ സഹായത്തോടെ 31ന് ഗൃഹപ്രവേശം നടക്കും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാട്ടാമ്പള്ളിയിൽ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് അനുവദിച്ച 5 സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ സഹായത്തോടെയും വായ്പയെടുത്തുമായിരുന്നു വീടു നിർമ്മാണം.കെ.എം.ഷാജി എംഎൽഎ ഇടപെട്ട് ഗ്രീൻ വോയ്‌സ് അബുദാബി എന്ന സംഘടനവഴിയാണു വീടിന്റെ മെയിൻ വാർപ്പു വരെയുള്ള ജോലികൾ തീർത്തത്. പിന്നീട് വായ്പ വാങ്ങി പൂർത്തീകരിക്കുകയായിരുന്നു.
എടാട്ട് ചിത്രലേഖയ്ക്ക് സ്ഥലമുണ്ടെന്ന് ആരോപിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച സ്ഥലം എൽഡിഎഫ് സർക്കാർ റദ്ദ് ചെയ്തിരുന്നു. അതിനെതിരെയും ചിത്രലേഖ നിയമ പോരാട്ടം നടത്തിയിരുന്നു.
വടകര സ്വദേശി ശ്രീഷ്‌കാന്തുമായുള്ള വിവാഹത്തെ തുടർന്നാണു പ്രശ്‌നം തുടങ്ങിയത്. ഇതോടെ സിപിഎം തങ്ങൾക്ക് എതിരായതെന്നു ചിത്രലേഖ പറയുന്നു.
ദളിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്‌കാന്ത് മറ്റൊരു സമുദായക്കാരനായതോടെ പാർ്ട്ടി എതിരാവുകയായിരുന്നു. പാർട്ടി എതിരായതോടെ വടകരയിൽ നിന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ ശ്രീഷ്‌കാന്ത് ചിത്രലേഖയുടെ നാടായ പയ്യന്നൂർ എടാട്ടേക്ക് മാറുകയായിരുന്നതുടർന്ന് ചിത്രലേഖയും സർക്കാർ പദ്ധതിയിൽ ഓട്ടോറിക്ഷ വാങ്ങുകയായിരുന്നു.
എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സിഐടിയു തൊഴിലാളികൾ ഇവർക്ക് എതിരായി. ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതി അധക്ഷേപത്തിനും ഇരയായി. പിന്നെ നടന്നതെല്ലാം സമാനതകളില്ലാത്ത പ്രതികാരം.
സന്നദ്ധ സംഘടനകൾ വാങ്ങി നൽകിയ ഓട്ടോയും പ്രദേശത്ത് ഓടിക്കാൻ സിപിഎം പ്രവർത്തകർ അനുവദിച്ചില്ലെന്നു ചിത്രലേഖ പറയുന്നു.
എടാട്ടു നിന്നു കണ്ണൂർ കാട്ടമ്ബള്ളിയിൽ വാടക വീട്ടലേക്കു മാറേണ്ടി വന്നു. ഇപ്പോൾ കണ്ണൂർ നഗരത്തിലാണു ചിത്രലേഖ ഓട്ടോ ഓടിക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കാട്ടാമ്ബള്ളിയിൽ ചിത്രലേഖയ്ക്കു വീടു വയ്ക്കാൻ സ്ഥലവും പണവും അനുവദിച്ചു. എൽഡിഎഫ് സർക്കാർ വന്നപ്പോൾ സ്ഥലം നൽകിയ നടപടി റദ്ദാക്കുകയായിരുന്നു.
15 വർഷം മുൻപാണ് പയ്യന്നൂരിലെ എടാട്ട് എന്ന സ്ഥലത്ത് ചിത്രലേഖയും ഭർത്താവ് ശ്രീഷ്‌കാന്തും ഒരു കുടുംബം മുന്നോട്ടു കൊണ്ട് പോകാനായി ലോൺ എടുത്തു ഓട്ടോ വാങ്ങുന്നത്. ഭർത്താവ് ശീഷ്‌കാന്ത് പയ്യന്നൂരുകാരൻ അല്ലാത്തതുകൊണ്ടും അവിടുത്തെ സ്ഥലങ്ങൾ പരിചയമില്ലാത്തതുകൊണ്ടും ചിത്രലേഖയോട് ഓട്ടോ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയും ആയി എടാട്ടെ സ്റ്റാന്റിലെത്തിയപ്പോൾ ”ഓ… പൊലച്ചി എത്തിയാ… ഓട്ടോ ഓടിക്കാൻ’ എന്ന ഒരു കമന്റ് ആണ് അവരെ എതിരേറ്റത്.
ചിത്രലേഖ എന്ന ദളിത് സ്ത്രീക്കെതിരെയുള്ള സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ജാതീയ അക്രമം അവിടെ തുടങ്ങി. പിന്നീട് ഒരിക്കൽ ചിത്രലേഖയുടെ ഓട്ടോയുടെ റെക്‌സിൻ കീറിപ്പറിച്ചു. എതിർക്കാൻ ചെന്ന ചിത്രലേഖയുടെമേൽ ഓട്ടോ ഓടിച്ചു കയറ്റി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ ചിത്രലേഖ രക്ഷപ്പെട്ടത്.
പയ്യന്നൂരിലെ ജാതി ആൺകോയ്മയെ അനുസരിക്കാത്ത, അതിനെതിരെ പ്രതികരിച്ച ചിത്രലേഖ നിരന്തരം ആക്രമിക്കപ്പെട്ടു. ഓട്ടോ കീറിയതിനെതിരെ ശബ്ദമുയർത്തിയ ചിത്രലേഖയോടു ”നിന്നെയും കീറും” എന്നാണ് അവിടത്തെ ഓട്ടോ ഡ്രൈവർമാരിൽ ഒരാളുടെ പ്രതികരണം
ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്തിനെ ഗൂണ്ടാ ലിസ്റ്റിൽ കയറ്റി മുപ്പത്തി രണ്ടു ദിവസം ജയിലിൽ അടച്ചു. അജിത്തിന്റെ നേതൃത്വത്തിൽ ശ്രീഷ്‌കാന്തിനെ കൊല്ലാൻ വടിവാളുമായി ചിത്രലേഖയുടെ വീട്ടിലെത്തി. എന്നാൽ ഈ സംഭവം പാർട്ടിയോടും പഞ്ചായത്ത് മെമ്പർമാരോടും യൂണിയൻ നേതാക്കളോടും പരാതിപ്പെട്ടപ്പോൾ തങ്ങൾക്ക് ഈ കാര്യത്തിൽ ഇടപെടാൻ പറ്റില്ല എന്നായിരുന്നു മറുപടി നൽകിയത്.