കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണം 15ന്

കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണം 15ന്

Spread the love

സ്വന്തം ലേഖകൻ

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 22-ാം മലങ്കര മെത്രാപ്പൊലീത്തായായും ഒന്‍പതാം കാതോലിക്കായായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ വെള്ളിയാഴ്ച സ്ഥാനാരോഹിതനാകും.

നാളെ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇരു സ്ഥാനങ്ങളുടെയും പിന്‍ഗാമിയായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ തെരഞ്ഞെടുക്കുന്നതോടെ അദ്ദേഹം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന നാമധേയം സ്വീകരിക്കും.1934 ഡിസംബര്‍ 26-ന് ശേഷം മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ എത്തുന്ന ആദ്യ വ്യക്തി എന്ന സ്ഥാനവും മെത്രാപ്പോലീത്തായില്‍ വന്നുചേരും. ആ അസോസിയോഷന്‍ യോഗത്തില്‍ തന്നെ അദ്ദേഹത്തെ മലങ്കര മെത്രാപ്പൊലീത്തായുടെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ച് വേദിയില്‍ ഉപവിഷ്ടനാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാനമായി 1934 ല്‍ ആണ് മലങ്കര മെത്രാപ്പൊലീത്താ ഇല്ലാതെ പിന്‍ഗാമിയെ വാഴിക്കുന്ന ചടങ്ങ് നടക്കുന്നത്. 15ന് രാവിലെ 6ന് പ്രഭാത നമസ്‌ക്കാരത്തോടെ സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കും. സീനിയര്‍ മെത്രാപ്പോലീത്തായും അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റുമായ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിലും സീനിയര്‍മാരായ രണ്ട് മെത്രാപ്പോലീത്തമാരുടെയുടെ കാർമികത്വത്തിലും സഭയിലെ മറ്റ് മെത്രാപ്പൊലീത്താമാരുടെ സഹകാർമികത്വത്തിലുമാണ് കാതോലിക്കാ സ്ഥാനാരോഹണ ചടങ്ങ് നടക്കുക.

മുന്‍ഗാമികളുടെ സ്ഥാനാരോഹണം നവംബര്‍ ഒന്നിനായിരുന്നു നടത്തി വന്നിരുന്നത്. മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്താലും സഭ സുന്നഹദോസ് ചേര്‍ന്ന് അസോസിയേഷന്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ കാതോലിക്കാ സ്ഥാനത്തിന് അംഗീകാരത്തിന് ലഭിക്കുകയുള്ളൂ.

എന്നാല്‍ സുന്നഹദോസ് എന്ന് ചേരുമെന്നതില്‍ സഭാ നേതൃത്വത്തിലെ ഒരു വിഭാഗം വ്യക്തമായ സൂചന നല്‍കുന്നില്ല. മറ്റൊരു വിഭാഗം അസോസിയേഷന്‍ മൂന്ന് മണിയോടെ അവസാനിക്കുന്നതിന് പിന്നാലെ അസോസിയേഷന്‍ പരുമലയില്‍ ചേരാന്‍ തീരുമാനിച്ചതായി സ്ഥീരീകരിക്കുന്ന വിവരം മെട്രൊ വാര്‍ത്തയ്ക്ക് നല്‍കി. സഭയുടെ ഏറ്റവും വലിയ ജനാധിപത്യ സമിതി ഇതാദ്യമായാണ് വിഡിയോ കോൺഫറൻസിലൂടെ സമ്മേളിക്കുന്നത്.30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളിൽ നിന്നുള്ള 4007 പേരാണ് പങ്കെടുക്കുക.