പന്നി പെറ്റുകൂട്ടും പോലെ മുസ്ലീം സ്ത്രീകൾ പ്രസവിക്കും: ഇവരെ വന്ധ്യംകരിക്കണം; മതസ്പർദ വളർത്തി ആകാശവാണി ജീവനക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പന്നി പെറ്റുകൂട്ടും പോലെ മുസ്ലീം സ്ത്രീകൾ പ്രസവിക്കും: ഇവരെ വന്ധ്യംകരിക്കണം; മതസ്പർദ വളർത്തി ആകാശവാണി ജീവനക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ

കൊച്ചി: അസമിലെ പൗരത്വരജിസ്റ്ററിനെതിരെയിട്ട പോസ്റ്റ് വഴി മുസ്ലീം സമുദായത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ട ആകാശവാണി ജീവനക്കാരി പ്രതിക്കൂട്ടിൽ. മുസ്ലിം സമുദായത്തിനും സ്ത്രീകൾക്കുമെതിരെ വർഗീയ വിഷം ചീറ്റുന്ന തരത്തിൽ ഫേസ്ബുക്കിലാണ് ആകാശവാണി ജീവനക്കാരിയായ കെ.ആർ ഇന്ദിര പോസ്റ്റ് ഇട്ടത്. ഇതിനെതിരെ പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ‘മുസ്ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താൻ വന്ദ്യംകരിക്കണം’ എന്നുള്ള വംശീയ വിദ്വേഷം അടങ്ങിയ പോസ്റ്റിനെതിരെയാണ് പരാതി. കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്റർ പ്രവർത്തകൻ എം.ആർ വിപിൻദാസ് ആണ് കൊടുങ്ങല്ലൂർ പോലിസിൽ പരാതി നൽകിയത്. പരാതി സബ് ഇൻസ്പെക്ടർ സ്വീകരിച്ചിട്ടുണ്ട്.

അസമിൽ ലക്ഷക്കണക്കിന് മനുഷ്യരെ പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കുന്നതിനെ അനുകൂലിച്ചുള്ള കുറിപ്പായിരുന്നു അതെന്നും ഇന്ത്യൻ പൗരൻമാർ അല്ലാതാകുന്നവർ പെറ്റുപെരുകാതിരിക്കാൻ അവരെ വന്ദ്യംകരിക്കണമെന്ന കെ.ആർ ഇന്ദിരയുടെ പ്രസ്താവന വംശീയമായ കൂട്ടക്കൊലക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും എം.ആർ വിപിൻ ദാസ് ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘താത്തമാർ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണ് എന്നും അത് തടയാൻ പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടണമെന്നും’ അവർ അഭിപ്രായപ്പെട്ടതായി സ്‌ക്രീൻഷോട്ടുകൾ കാണുന്നു. സമൂഹത്തിൽ സ്പർധയുണ്ടാക്കുന്ന അവരുടെ പ്രസ്താവനകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.

കെ ആർ ഇന്ദിരക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഫേസ്ബുക്കിൽ നടക്കുന്നത്. ഫേസ്ബുക്കിൽ പതിവായി ഒരു സമുദായത്തിനെതിരെ വിദ്വേഷം വളർത്തുന്ന വിധത്തിൽ കുറിപ്പുകൾ ഇടുന്നത് പതിവാക്കിയ ഇന്ദിരക്കെതിരെ നടപടി സ്വീകരിക്കാത്ത ആകാശവാണി അധികൃതരുടെ നിലപാടിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാർഡ് ലഭിച്ചതിനെയും കെ.ആർ ഇന്ദിര കടുത്ത ജാതീയമായ രീതിയിൽ വിമർശനമുന്നയിച്ചിരുന്നു. അന്നും വലിയ പ്രതിഷേധം ഇന്ദിരക്കെതിരെ ഉയർന്നു.