play-sharp-fill
വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ്  പിടിയിൽ

വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

 

മലപ്പുറം: മലപ്പുറം ജില്ലയിലെ എടക്കരയിൽ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടിൽ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ (21), ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ (24) എന്നിവരെയാണ് പൊലീസ് അറസ്‌ററ് ചെയ്തത്.


 

 

 

മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാൻ കഴിഞ്ഞ ജനുവരി 20നാണ് യുവതി ബിൻസയുടെ വീട്ടിൽ എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നൽകാമെന്ന പറഞ്ഞായിരുന്നു ജോലി. എന്നാൽ ബിൻസ വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ വാതിൽ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനോടകം തന്നെ യുവതിയെ വീട്ടിലെത്തുന്ന പലർക്കുമായി ബിൻസ കാഴ്ചവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പലർക്കും യുവതിയെ കാഴ്ചവെച്ചതായി പോലീസ് പറഞ്ഞു . സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനവിവരം പുറത്തുപറഞ്ഞത് .

 

 

 

 

തുടർന്ന് പോലീസിനെ സമീപിക്കുകയായിയുന്നു . അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. എടക്കര പൊലീസ് ഇൻസ്‌പെക്ടർ മനോജ് പറയറ്റത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.