play-sharp-fill
ഒപ്പം വന്നില്ലെങ്കിൽ അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

ഒപ്പം വന്നില്ലെങ്കിൽ അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. തെന്മല വിജയഭവത്തിൽ അരുകുമാറിനെയാണ് (29) കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.


കുളത്തൂപ്പുഴ പൊലീസ് വാഹനപരിശോധന നടത്തുതിനിടയിൽ റോഡിന്റെ സൈഡിൽ സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാർ പരിശോധന നടത്തിയതിൽ നിന്നാണ് പെൺകുട്ടിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്റെ കൂടെ ചെന്നില്ലെങ്കിൽ തന്റെ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകി.

ഏറെ നാളായി പെൺകുട്ടിയെ അരുൺ കുമാർ ശല്യം ചെയ്തുവരികയായിരുന്നു. ഇതിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അടക്കം പരാതി നൽകിയിരുന്നു.ഇതേതുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു.

ഒരാഴ്ച മുന്നേ പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് കൂടെ വരണമെന്നും ഇല്ലെങ്കിൽ അമ്മയേയും സഹോദരനേയും കൊല്ലുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.ഇതിനെ തുടർന്നാണ് സ്‌കൂൾ പരിസരത്തെത്തിയതും വാഹനത്തിൽ കയറ്റി കൊണ്ടുപോയതും.

കൂവാക്കാട് ആർ പി എൽ എസ്റ്റേറ്റ് ഭാഗത്തായി തിരുവനന്തപുരം- ചെങ്കോ’ അന്തർസംസ്ഥാന പാതയുടെ വശത്തായി പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് അരുൺകുമാറിനൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.