ആനക്കൊമ്പ് കേസ് ; പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മോഹൻലാൽ ഹൈക്കോടതിയിൽ

ആനക്കൊമ്പ് കേസ് ; പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മോഹൻലാൽ ഹൈക്കോടതിയിൽ

 

സ്വന്തം ലേഖിക

കൊച്ചി : ആനക്കൊമ്പ്് കേസിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന്റെ സത്യവാങ്മൂലം. ആനക്കൊമ്ബ് കൈവശം സൂക്ഷിക്കുവാൻ അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുള്ളതിനാൽ ആനകൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ആനക്കൊമ്പ് കേസിൽ കഴിഞ്ഞമാസമാണ് മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി വനം വകുപ്പ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആനക്കൊമ്പ് കൈവശം വെക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും, കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും ചൂണ്ടികാട്ടി പെരുമ്പാവൂർ സ്വദേശി പൗലോസ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ മോഹൻലാലിന്റെ ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012ലാണ് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ശേഷം കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചത്‌