ഹോളിഫെയ്ത്തിന് ശേഷം മിനുറ്റുകൾക്കം ആൽഫാ സെറീനും നിലംപതിച്ചു

ഹോളിഫെയ്ത്തിന് ശേഷം മിനുറ്റുകൾക്കം ആൽഫാ സെറീനും നിലംപതിച്ചു

സ്വന്തം ലേഖകൻ

കൊച്ചി : ഹോളിഫെയ്ത്തിന് ശേഷം രണ്ട് ടവറുകളുള്ള ആൽഫാ സെറീനും നിലംപൊത്തി. രാജ്യം ഏറെ ഉറ്റുനോക്കിയിരുന്ന മരട് ഫ്‌ളാറ്റുകളിൽ എച്ച്ടുഒ, ആൽഫാ സെറീനും പൂർണ്ണമായും കോൺക്രീറ്റ് കൂമ്പാരമായി മാറി. ഹോളിഫെയ്ത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ നിന്നും വ്യത്യസ്തമായി ആൽഫാ സെറീനിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഫ്‌ളാറ്റിന്റെ കോൺഗ്രീറ്റ് അവശിഷ്ടടങ്ങളിൽ ഒരുഭാഗം കായലിലേക്ക് വീണിട്ടുണ്ട്. എച്ച്ടുഒയിൽ നടന്നത് പോലെയുള്ള കൃത്യതയുള്ള സ്‌ഫോടനമല്ല ആൽഫയിൽ നടന്നത്‌
തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്‌ളാറ്റുകളിൽ ആദ്യത്തെ ഫ്‌ളാറ്റായ എച്ച്ടുഒയാണ് സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്.
25 മിനുറ്റുകൾക്ക് ശേഷമാണ് ആൽഫാ സെറീനും നിലംപൊത്തിയത്. ഞായാറാഴ്ച ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്‌ളാറ്റുകളും പൊളിക്കും. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കളക്ടർ പ്രദേശത്ത് നരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്പത് മുതൽ ഫ്‌ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കും. ഇതിനായി പ്രത്യേക ബസുകൾ ഏർപ്പാടാക്കി. പത്ത് ഫയർ എൻജിനുകളും രണ്ട് സ്‌കൂൾ വാനുകളും ഫ്‌ളാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തും. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും ഉണ്ടാകും.

ഫ്‌ളാറ്റിന് 200 മീറ്റർ ചുറ്റളവിൽ പൊളിക്കൽ ചുമതലയുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :