Spread the love

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ അമേരിക്കൻ വിമാനം തകർത്തതായി ഇറാൻ. ഇറാന്റെ അവകാശവാദം അമേരിക്ക തളളി. ഇന്നലെ അമേരിക്ക ഇറാനിലെ ബന്ദർ അബ്ബാസിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചിരുന്നു. വെടിനിർത്തൽ കരാർ നീട്ടാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ അന്തിമമാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരത്തിനായി കാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അറുപത് ദിവസത്തേക്ക് കൂടി വെടിനിർത്തൽ കരാർ നീട്ടാനാണ് ഇറാൻ-അമേരിക്ക ധാരണ.

video
play-sharp-fill

ഹോർമുസിലെ കപ്പൽ ഗതാഗതം ഇറാൻ അനുവദിച്ചാൽ ഘട്ടം ഘട്ടമായി നാവിക ഉപരോധം പിൻവലിക്കാമെന്ന് അമേരിക്ക അറിയിച്ചു. കടലിടുക്കിൽ ഇറാനെ പിന്തുണച്ചാൽ ഒമാന് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ സമയ പരിധിക്കുള്ളിൽ ഇറാന്റെ ആണവ പദ്ധതിയും സമ്പുഷ്ടീകരിച്ച യുറേനിയം എന്തു ചെയ്യണമെന്ന കാര്യത്തിലും ഇരുപക്ഷവും ചർച്ച നടത്തുമെന്ന് ധാരണയിൽ വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഹോർമുസിൽ കപ്പൽ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഇറാൻ നീക്കുന്നതിനു പകരം ഘട്ടം ഘട്ടമായി അമേരിക്ക നാവിക ഉപരോധം പിൻവലിക്കുമെന്നും ധാരണയിൽ പറയുന്നുണ്ട്.