
തിരുവനന്തപുരം: വി.ഡി.സതീശൻ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്.
ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗ്യാരന്റികള്‍ ഉള്‍പ്പെട്ടേക്കും.
റദ്ദാക്കിയ സില്‍വര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതില്‍ ആകാംക്ഷ. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍ സംബന്ധിച്ച നയങ്ങളില്‍ ഊന്നി ആയിരിക്കും പ്രസംഗം.
ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.
ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കായിരിക്കും ഊന്നല്‍. ദേശീയപാത നിർമ്മാണം പൂർത്തിയാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍, അടക്കം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
രാവിലെ 8.55ഓടെ സഭയില്‍ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.







