
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള നമ്പറുകളായി.
മുഖ്യമന്ത്രി വി ഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്.
രണ്ടാം നമ്പർ പി കെ കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് നല്കി. സണ്ണി ജോസഫിന് നാലും മോൻസ് ജോസഫിന് മൂന്നും കെ മുരളീധരന് പതിനൊന്നും എ പി അനില്‍കുമാറിന് ഏഴാം നമ്പറും അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി ഡി സതീശൻ മന്ത്രിസഭയില്‍ മന്ത്രിമാരുടെ വാഹന നമ്പറുകള്‍ക്കും വേണ്ടി തർക്കം നിലനിന്നിരുന്നു. ഒടുവില്‍ മന്ത്രിമാർക്ക് അനുവദിക്കുന്ന വാഹനങ്ങളുടെ നമ്പറിലും തീരുമാനമായിരിക്കുകയാണ്.
പി സി വിഷ്ണുനാഥ്- 12, എം ലിജു- 18, റോജി എം ജോണ്‍- 16, ടി സിദ്ദീഖ്- 15, കെഎ തുളസി- 8, ബിന്ദു കൃഷ്ണ- 27, ഒജെ ജനീഷ് – 19, എൻ ഷംസുദ്ദീൻ- 21, കെഎം ഷാജി- 13, പികെ ബഷീർ- 17, വിഇ അബ്ദുല്‍ ഗഫൂർ- 14, അനൂപ് ജേക്കബ്- 5, ഷിബു ബേബി ജോണ്‍ – 51, സിപി ജോണ്‍- 6 എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള വാഹന നമ്പറുകള്‍.
ഒന്നും രണ്ടും മൂന്നും നമ്പറുകളിലൊന്നും ആർക്കും അവകാശവാദമുന്നയിക്കാൻ കഴിയില്ലായിരുന്നെങ്കിലും തുടർന്നുള്ള നമ്പറുകളില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. 9-ം നമ്പർ ലഭിച്ചത് ആദ്യം കെ എ ഷാജിക്കായിരുന്നു.
പക്ഷെ അണികള്‍ക്ക് നമ്പർ ഇഷ്ടമായില്ല.
കഴിഞ്ഞ തവണ മന്ത്രിയായപ്പോള്‍ കിട്ടിയ 9മത് നമ്പർ വേണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. 51ാമത് നമ്പർ വേണമെന്നാണ് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11ാം നമ്പർ വേണമെന്നായിരുന്നു കെ.മുരളീധരൻ്റെയും ആവശ്യം.







