Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക് നീളുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ മുറുകുമ്പോള്‍ നേതാക്കളുടെ അനുയായികള്‍ തെരുവിലിറങ്ങുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.

video
play-sharp-fill

വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നീ പ്രമുഖര്‍ക്ക് പുറമെ അപ്രതീക്ഷിതമായൊരു ‘നാലാമന്‍’ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയേക്കുമെന്ന സൂചനകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെ എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം തേടിയെങ്കിലും അന്തിമ തീരുമാനം ഞായറാഴ്ചയോടെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും വലിയ പ്രകടനങ്ങളാണ് നടന്നത്. ‘പട നയിച്ചവന്‍ നാട് ഭരിക്കട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സതീശന്‍ അനുകൂലികള്‍ കളം പിടിച്ചപ്പോള്‍, തിരുവനന്തപുരത്ത് കെ.സി. വേണുഗോപാലിന്റെ ഫ്‌ലെക്‌സുകളില്‍ പാലഭിഷേകം നടത്തിയാണ് അണികള്‍ ആവേശം പ്രകടിപ്പിച്ചത്. അതേസമയം, കെ.സി. വേണുഗോപാലിനെതിരെ ആലപ്പുഴയില്‍ പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വി.ഡി. സതീശനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം ഹൈക്കമാന്‍ഡിനെപ്പോലും അമ്പരപ്പിക്കുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഒന്നേകാല്‍ ലക്ഷത്തിലധികം കമന്റുകളാണ് സതീശനെ പിന്തുണച്ച്‌ വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നടന്ന ‘ജെന്‍സി പ്രതിഷേധം’ എന്ന സ്റ്റാറ്റസ് കാമ്പയിനില്‍ 35,000-ത്തിലധികം യുവാക്കള്‍ പങ്കുചേര്‍ന്നു. ജനവികാരം സതീശന് അനുകൂലമാണെന്ന സമ്മര്‍ദ്ദം ചെലുത്താനാണ് ഇതിലൂടെ അണികള്‍ ശ്രമിക്കുന്നത്. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ വ്യക്തിഗത ചര്‍ച്ചകളില്‍ ഭൂരിഭാഗം എംഎല്‍എമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. എന്നാല്‍, ഭരണഘടനാനുസൃതമായ ഒരു മുന്നണി സംവിധാനം കൊണ്ടുപോകാന്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും (ജോസഫ്) വി.ഡി. സതീശന്റെ പേരാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഭരണപരിചയവും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ മൂന്നു പേര്‍ക്കും തുല്യസാധ്യതകളാണ് നിലനില്‍ക്കുന്നത്.

 

മൂന്നു നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമായാല്‍ സമവായമെന്ന നിലയില്‍ വിസ്മയകരമായ ഒരു നാലാമന്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ഒരാളോ അല്ലെങ്കില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ മറ്റൊരു മുതിര്‍ന്ന നേതാവോ ഈ സ്ഥാനത്തേക്ക് എത്തിയേക്കാം. മുഖ്യമന്ത്രിയെ ഞായറാഴ്ച പ്രഖ്യാപിച്ചാല്‍ ബുധനാഴ്ചയോടെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകളാകും കേരളത്തിന്റെ ഭാവി നിശ്ചയിക്കുക.

 

ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ വ്യക്തിഗത ചര്‍ച്ചകളില്‍ ഭൂരിഭാഗം എംഎല്‍എമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. എന്നാല്‍, ഭരണഘടനാനുസൃതമായ ഒരു മുന്നണി സംവിധാനം കൊണ്ടുപോകാന്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും (ജോസഫ്) വി.ഡി. സതീശന്റെ പേരാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഭരണപരിചയവും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇതോടെ മൂന്നു പേര്‍ക്കും തുല്യസാധ്യതകളാണ് നിലനില്‍ക്കുന്നത്. അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും തയ്യാറാക്കിയ റിപ്പോര്‍ട്ട് ശനിയാഴ്ച രാത്രിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കൈമാറും. എംഎല്‍എമാരുടെ എണ്ണത്തേക്കാള്‍ ഉപരിയായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പും മുന്നണിയിലെ ഐക്യവും പരിഗണിച്ചാകും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക. ഘടകകക്ഷികള്‍ വി.ഡി. സതീശനെ പിന്തുണയ്ക്കുന്നത് വേണുഗോപാലിനും ചെന്നിത്തലയ്ക്കും വെല്ലുവിളിയാണ്.

 

നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാനായി ഹൈക്കമാന്‍ഡ് പുതിയൊരു മുഖം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഇന്ദിരാഭവനിലും ശക്തമാണ്. എഐസിസി നിര്‍ദ്ദേശപ്രകാരം ആര്‍ക്കും പരാതിയില്ലാത്ത വിധം അധികാരം പങ്കുവെക്കുന്ന ഫോര്‍മുലയും സജീവ പരിഗണനയിലുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഒരു ജനകീയ നേതാവ് എന്ന പ്രതിച്ഛായ സതീശനുണ്ടെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. അതേസമയം, കെ.സി. വേണുഗോപാലിന്റെ സംഘടനാ മികവ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് കരുത്താണ്. അദ്ദേഹം കേരളത്തിലേക്ക് വരുന്നത് കേന്ദ്ര നേതൃത്വത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന വാദവും ഒരു വിഭാഗം ഉയര്‍ത്തുന്നു. രമേശ് ചെന്നിത്തലയുടെ ഭരണപരിചയവും മുന്നണി മര്യാദകളും സതീശനെക്കാള്‍ മെച്ചമാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പക്ഷം.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന ഓരോ നിമിഷവും അണികള്‍ക്കിടയിലെ പ്രതിഷേധം ശക്തമാകുകയാണ്. കണ്ണൂരിലും കൊല്ലത്തും സതീശന്‍ അനുകൂലികള്‍ ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ച്‌ കഴിഞ്ഞു. ഹൈക്കമാന്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാകരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.