നട്ടെല്ലിലെ ട്യൂമറിനുള്ള ശസ്ത്രക്രിയക്ക് പകരം തുടയില്‍ ശസ്ത്രക്രിയ നടത്തി; 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതിയുമായി കുടുംബം

Spread the love

ലക്നൗ: ഉത്തർപ്രദേശില്‍ തെറ്റായ ശസ്ത്രക്രിയയെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി.

video
play-sharp-fill

അമൃത്പൂരില്‍ നിന്നുള്ള രാധിക ദേവി എന്ന സ്ത്രീയാണ് മരണപ്പെട്ടത്. നട്ടെല്ല് ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് അവരുടെ കുടുംബം അവകാശപ്പെടുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ട്രോമ സെന്ററിലാണ് സംഭവം.

ഫെബ്രുവരി 25-നാണ് സ്‌പൈനല്‍ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർച്ച്‌ 7-നാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചർ പോലും കണ്ടെത്തിയില്ലാത്തതിനാല്‍ മുറിവ് തുന്നി ഐസിയുവില്‍ നിന്ന് പുറത്തുകൊണ്ടുവന്നും കുടുംബം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായി. പിന്നീട് മാർച്ച്‌ 18-ന് മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് മാർച്ച്‌ 27-നായിരുന്നു അന്ത്യം.