
ലോക്സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ.
ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലില്‍ അപ്ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകള്‍ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകള്‍ 35 ആയി ഉയർത്താനുമാണ് ബില്‍ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകള്‍ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.
വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻപ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ സംവരണം നടത്തുക. 850 സീറ്റുകളില്‍ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകള്‍ക്ക് നല്‍കുക. മണ്ഡല പുനർവിഭജനത്തിന് കമ്മീഷൻ രൂപീകരിക്കും. ഈ കമ്മിഷൻ ആകും മണ്ഡല പുനർനിർണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷന്റെ അധ്യഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദേഹം നിർദേശിക്കുന്ന ഒരാളോ കമ്മിഷന്റെ അംഗമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡല പുനർനിർണയം നടത്തിയശേഷമാകും വനിത സംവരണം നടപ്പിലാക്കുക. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ലോക്സഭയുടെ നിലവിലെ ഘടന. പാർലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ബില്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 82 ഭേദഗതി ചെയ്ത് മുഴുവൻ വ്യവസ്ഥയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.



