
ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് വർഷം ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
2011 മുതലുള്ള ബാച്ച് ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകം. കേന്ദ്ര സർവീസിലെ എസ് പി, ഡിഐജി റാങ്കിലെ ഒഴിലുകള്‍ നികത്താനാണ് നടപടി.
എന്നാല്‍, കേന്ദ്ര ഗവണ്‍മെന്റിലെ മുതിർന്ന നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതിന് മുമ്പ് മതിയായ പരിചയം ഉറപ്പാക്കുക എന്നതാണ് നീക്കത്തിന്റെ ഉദ്ദേശ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 28 ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തില്‍ ഐജി അല്ലെങ്കില്‍ തത്തുല്യ പദവിയില്‍ എംപാനല്‍മെന്റിന് യോഗ്യത നേടുന്നതിന് എസ്പി, ഡിഐജി അല്ലെങ്കില്‍ തത്തുല്യ തലത്തില്‍ കുറഞ്ഞത് രണ്ട് വർഷത്തെ കേന്ദ്ര പരിചയം ഉണ്ടായിരിക്കണമെന്നും 2011 ബാച്ച് മുതലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്ക് പുതിയ വ്യവസ്ഥ ബാധകമാണെന്നും പറയുന്നു.
എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അയച്ച കത്തില്‍, അതത് കേഡറുകളില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഐപിഎസ് ഉദ്യോഗസ്ഥരുടെയും പുതുക്കിയ മാർഗ്ഗനിർദ്ദേശം അവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവിന്‍റെ പകർപ്പുകള്‍ സംസ്ഥാന സർക്കാരുകളുടെ എല്ലാ ഡയറക്ടർ ജനറല്‍ ഓഫ് പോലീസ് (ഡിജിഎസ്പി), ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആൻഡ് ട്രെയിനിംഗ് (ഡിഒപിടി), എംഎച്ച്‌എയുടെ കേന്ദ്ര ഭരണ പ്രദേശ വിഭാഗം ഡയറക്ടർ (എസ്‌എം), ബന്ധപ്പെട്ട മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കും അയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group

