ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് ‘ഡോക്ടർ’ പദവി നൽകിയത്; വ്യാജ ഡോക്ടർമാരെ സൃഷ്ടിക്കും;ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഐഎംഎ

Spread the love

കൊച്ചി :ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും പേരിന് മുന്‍പില്‍ ഡോക്ടറെന്ന് ഉപയോഗിക്കാന്‍ കേരള ഹൈക്കോടതിയുടെ വിധി കൂടുതൽ വ്യാജഡോക്ടർമാരെ സൃഷ്ടിക്കാനേ ഉപകരിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)​ കുറ്റപ്പെടുത്തി.

video
play-sharp-fill

ഹൈക്കോടതി വിധി നിർഭാഗ്യകരമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഐ.എം.എ പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവിലെ നിയമമനുസരിച്ച് മോഡേൺ മെഡിസിൻ,​ ആയുഷ്,​ ഡെന്റൽ വിഭാഗങ്ങളിലെ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്കും പിഎച്ച്.‌ഡി ലഭിച്ചവർക്കും മാത്രമാണ് പേരിന് മുന്നിൽ ഡോക്ടർ എന്ന് ചേർക്കാൻ അനുവാദം ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ എന്ന പദവി എല്ലാവരും ഉപയോഗിക്കുന്നത് രോഗികൾക്ക് യഥാർത്ഥ ചികിത്സകരെ തിരിച്ചറിയുന്നതിന് തടസമാകുമെന്നും ഇത് വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴി തെളിക്കുമെന്നും ഐ.എം,​എ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ ആരുടെയെല്ലാം പേരിന് മുന്നിൽ ഡോക്ടർ എന്ന് ചേർക്കാം എന്നതിനെ കുറിച്ച് സർക്കാർ വ്യക്തമായ സർക്കുലർ ഇറക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

നിലവിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോനും സെക്രട്ടറി റോയ് എം. ചന്ദ്രനും അറിയിച്ചു.