
കോട്ടയം: കോട്ടയത്ത് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ആറ് യുവാക്കൾ പിടിയിൽ.
വേളൂർ വില്ലേജ് കാരാപ്പുഴ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുൽ (28), വേളൂർ കാരാപ്പുഴ ശാസ്താംകാവ് അമ്പലം ഭാഗത്ത് മാടയ്ക്കൽ വീട്ടിൽ അഖിൽ ഷിബു (26),
വേളൂർ തിരുവാതുക്കൽ ഭാഗത്ത് അബീന മന്‍സില്‍ ഇർഫാൻ മുഹമ്മദ് ഷാജഹാൻ (22), കൈപ്പുഴ പിള്ളകവല ഭാഗത്ത് ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി ( 26)
വേളൂർ 16-ല്‍ ചിറ ഭാഗത്ത് കരിക്കാട്ടിൽ വീട്ടിൽ ഏബെൽ ജോൺ (23) ചെങ്ങളം ഇല്ലിക്കൽ അറുപറ ഭാഗത്ത് വെള്ളാപഴത്തിൽ വീട്ടിൽ സലാലുദ്ദീൻ വി എസ് (23)
എന്നിവരാണ് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കോട്ടയം, ചെല്ലിയൊഴുക്കം ഭാഗത്ത്, തെക്കനാട്ട് റസ്റ്റോറന്റ് & ലോഡ്ജിൽ നിന്നുമാണ്
നിരോധിത മയക്കു മരുന്നുൽപ്പന്നങ്ങളായ 14.2318 ഗ്രാം എംഡിഎംഎയും, 17.6787 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി പ്രതികൾ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിൽപ്പനയ്ക്കും സ്വയം ഉപയോഗത്തിനുമായും മയക്കു മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള ഹുക്ക പോലെയുള്ള 3 ഗ്ലാസ് ഉപകരണങ്ങളും മയക്കുമരുന്നു വിറ്റതിൽ വച്ച് ലഭിച്ച 1700 രൂപയും, മയക്കുമരുന്നു വില്പന നടത്തുന്നതിനായുള്ള പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഗ്രീഷ്മ ചന്ദ്രൻ, എ എസ് ഐ അനൂപ്, എ എസ് ഐ ജോർജ്, എസ് സി പി ഒ അനിക്കുട്ടൻ, എസ് സി പി ഒ സൈഫുദ്ദീൻ, സി പി ഒ വിവേക് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഈ കേസിലെ ഒന്നാം പ്രതി ബാദുഷ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളും, കോട്ടയം വെസ്റ്റ് കോട്ടയം ഈസ്റ്റ് ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷനുകളിലും കോട്ടയം എക്സൈസിലും 16 ഓളം കേസുകളിൽ പ്രതിയുമാണ്. ഇതിലെ 2-ാം പ്രതി അഖിൽ ഷിബു രണ്ടു കേസുകളിലും, 4-ാം പ്രതി ഷൈൻ ഷാജി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാകുന്നു. ഇയാൾക്കെതിരെ ഏഴോളം കേസുകൾ നിലവിലുണ്ട്.
ഇതിലെ 5-ാം പ്രതി ഏബൽ ജോൺ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാർഡും കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്.




