മെഡിസെപ് ഉത്തരവ് വൈകി;പുതുവർഷത്തിൽ ഒരുവിഭാഗം സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി; ട്രഷറികളിൽനിന്നു പണം പിൻവലിക്കാതിരിക്കാനുള്ള സർക്കാരിന്റെ അടവാണിതെന്ന് സെറ്റോ

Spread the love

തിരുവനന്തപുരം: പുതുവർഷദിനത്തിൽ ഒരുവിഭാഗം സർക്കാർജീവനക്കാരുടെ ശമ്പളം മുടങ്ങി.
മെഡിസെപ് പ്രീമിയം കൂട്ടിയ ഉത്തരവ് മരവിപ്പിക്കാൻ വൈകിയതാണ് തിരിച്ചടിയായത്.

video
play-sharp-fill

പുതുക്കിയ നിരക്കനുസരിച്ച് ഡിസംബറിലെ ശമ്പളത്തിൽ 810 രൂപ പ്രീമിയം ഈടാക്കിയാണ് പല ഓഫീസുകളിലും ശമ്പളബില്ലുകൾ തയ്യാറാക്കിയത്.

ഇതിനിടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നതോടെ, മെഡിസെപ് രണ്ടാംഘട്ടം നടപ്പാക്കുന്നത് ധനവകുപ്പ് ഒരുമാസത്തേക്കു നീട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഉത്തരവിറങ്ങിയത് ഡിസംബർ 30-നാണ്. ഇതിനിടെ, ഒട്ടേറെ സർക്കാർജീവനക്കാരുടെ ശമ്പളബിൽ തയ്യാറാക്കിയിരുന്നു.

പുതിയ ഉത്തരവനുസരിച്ച് സാങ്കേതിക ക്രമീകരണത്തിൽ വന്ന മാറ്റമാണ് ശമ്പളം മുടങ്ങാൻ കാരണമായതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.

ട്രഷറികളിൽനിന്നു പണം പിൻവലിക്കാതിരിക്കാനുള്ള സർക്കാരിന്റെ അടവാണിതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ കുറ്റപ്പെടുത്തി.