രസീതുകളുടെ ബില്ലുകൾ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്‌തു; ബില്ലിൽ 3 ലക്ഷം രൂപയുടെ തിരിമറി നടത്തി; പറവൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പിടിയിൽ

Spread the love

എറണാകുളം: പറവൂർ താലൂക്ക് ആശുപത്രിയിലെ ബില്ലിൽ ലക്ഷങ്ങൾ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിൽ.

video
play-sharp-fill

പറവൂർ കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീന (34) യെയാണ് പറവൂർ പോലീസ് പിടികൂടിയത്. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ലാബ് ടെസ്റ്റ് ഇനത്തിലെ ബില്ലുകളിൽ പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്.

ആശുപത്രിയിലെ ബിൽ കൗണ്ടറിലെ താൽക്കാലിക ജീവനക്കാരിയാണ്. താലൂക്ക് ആശുപത്രിയുടെ ബിൽ കൗണ്ടറിൽ നിന്നും അടച്ച രസീതുകളുടെ ബില്ലുകൾ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുകകൾ തിരിമറി നടത്തി എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐമാരായ രഞ്ജിത്ത് മാത്യു, എഎസ്ഐ മനോജ്, ലിജി, സിപിഒ ജിനി ഷാജി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.