
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ മൂന്നാം പ്രതിയായ എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് കടക്കാനും സാധ്യത.
രണ്ടാമതും അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ മുരാരി ബാബുവിനെയും
സുധീഷ് കുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഒരുമിച്ചിരുത്തി ഇന്ന് ചോദ്യംചെയ്തേക്കും. ദേവസ്വം സെക്രട്ടറി ജയശ്രീയേയും അറസ്റ്റ് ചെയ്യാൻ എസ് ഐ ടി നീക്കം തുടങ്ങി.
മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടിരുന്നു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റിയിരുന്നു. ഡി സുധീഷ് കുമാറിനെ പന്ത്രണ്ടാം തീയതി വരെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജുവിനെ രണ്ടാഴ്ചത്തേക്ക് റാന്നി കോടതി റിമാൻഡ് ചെയ്തിരുന്നു.
കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. 2019 ല്‍ സ്വർണ്ണ പാളികള്‍ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ
പോറ്റിക്ക് കൈമാറുമ്ബോള്‍ തിരുവാഭരണം കമ്മീഷണർ ആയിരുന്നു ബൈജു. കേസിലെ ഏഴാം പ്രതിയാണ് ബൈജു.







