കോട്ടയത്ത് വാഹന പരിശോധന; നിയമലംഘനം നടത്തിയ ഒൻപത് ബസുകൾക്കെതിരെ നടപടി; വാഹനയുടമകള്‍ക്ക് 38,250 രൂപയുടെ പിഴ ഈടാക്കി

Spread the love

 

 

കാഞ്ഞിരപ്പള്ളി : മോട്ടോർവാഹന വകുപ്പിന്റെ മോട്ടോർവാഹന വകുപ്പ് ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ നിയമലംഘനം നടത്തിയ 22 കേസുകളിലായി 38,250 രൂപ പിഴയീടാക്കി. വാതിൽ തുറന്നിട്ട് ഓടുന്ന ബസുകളെ പിടികൂടാൻ പ്രത്യേകം നടത്തിയ പരിശോധനയിൽ ഒൻപത് ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു.

video
play-sharp-fill

2000 രൂപ വീതമാണ് പിഴയീടാക്കിയത്. നിയമലംഘനം തുടർന്നാൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദുചെയ്യും.കഴിഞ്ഞ 11-ന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്ത് ഓടുന്ന ബസിൽനിന്ന് വിദ്യാർഥിനി വീണ സംഭവത്തിൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

തുടർന്നാണ് മോട്ടോർവാഹന വകുപ്പ് മഫ്തിയിൽ പരിശോധന കർശനമാക്കിയത്. മുണ്ടക്കയം- പുഞ്ചവയൽ റൂട്ടിൽ സമാന്തര സർവീസ് നടത്തിയിരുന്ന ഓട്ടോറിക്ഷകളും കണ്ടെത്തി പിഴശിക്ഷ നൽകി. ഈ റോഡിൽ ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നുവെന്നാരോപിച്ച് ബുധനാഴ്ച ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എംവിഐമാരായ എം.കെ. മനോജ്കുമാർ, ബിനോയ് ജോസഫ്, എഎംവിഐമാരായ കെ. ജയകുമാർ, വിജോ വി.ഐസക്, രാജേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.