ബാങ്ക് അക്കൗണ്ട് വഴി സൈബര്‍ തട്ടിപ്പ്; യുവതിയെ മുംബയില്‍ വച്ച് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

കാസര്‍കോട് :ബാങ്ക് അക്കൗണ്ടുകള്‍ കൈക്കലാക്കി സൈബര്‍ തട്ടിപ്പ് നടത്തിയ യുവതിയെ മുംബയില്‍ വച്ച് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.കാസര്‍കോട് തളങ്കര സ്വദേശിനി യു.സാജിത (34) ആണ് പിടിയിലായത്.

കേസില്‍ രണ്ടാം പ്രതി കാസര്‍കോട് മുട്ടത്തൊടി സ്വദേശി ബി.എം മുഹമ്മദ് സാബിര്‍ (32) ഇപ്പോഴും ഒളിവിലാണ്. ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡും അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറും കൈക്കലാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

2024 മാര്‍ച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബര്‍ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയില്‍ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി.പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വിദേശത്തേക്ക് കടന്നു.

ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതി മുംബയ് എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ തടഞ്ഞു വെക്കുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി ബി. വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍(ഇന്‍ചാര്‍ജ് ) യു.പി വിപിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍, എസ്.സി.പി.ഒ ദിലീഷ്, സി.പി.ഒ നജ്ന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.