എയ്ഡ്സ് രോഗമുള്ളവർക്കും കോട്ടയത്ത് ഹെൽത്ത് കാർഡ് ലഭിക്കും! ഹോട്ടലുകളിലും ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങളിലും തൊഴിൽ എടുക്കുന്നവരിൽ ഭൂരിഭാഗവും മാറാരോഗികൾ ; യാതൊരു മെഡിക്കൽ പരിശോധനയും ഇല്ലാതെ വ്യാജ ഹെൽത്ത് കാർഡ് ഉണ്ടാക്കുന്നത് കോട്ടയം ജില്ലാ ആശുപത്രി ജംഗ്ഷനിലെ ലാബ് കേന്ദ്രീകരിച്ച്; തേർഡ് ഐ ന്യൂസ് എക്സ്ക്ലൂസീവ്

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: എയ്ഡ്സും, ടൈഫോയ്ഡും അടക്കമുള്ള രോഗമുള്ളവർക്കും പണം മുടക്കിയാൽ കോട്ടയത്ത് ഹെൽത്ത് കാർഡ് കിട്ടും.

ഹോട്ടലുകളിലും ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങളിലും തൊഴിൽ എടുക്കുന്നവരിൽ ഭൂരിഭാഗവും ഇത്തരത്തിൽ മാറാരോഗികളാണ്.
യാതൊരു മെഡിക്കൽ പരിശോധനയും ഇല്ലാതെയാണ് വ്യാജ ഹെൽത്ത് കാർഡ് കോട്ടയം ജില്ലാ ആശുപത്രി ജംഗ്ഷനിലെ ലാബ് കേന്ദ്രീകരിച്ച് ഉണ്ടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം തയ്യാറാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും രോഗമില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നടത്തുന്നത്.

എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ജില്ലാ ആശുപത്രി ജംഗ്ഷനിലെ ലാബ് കേന്ദ്രീകരിച്ച് വ്യാജ ഹെൽത്ത് കാർഡ് ഉണ്ടാക്കി നൽകുന്നത്. പരിശോധനയ്ക്ക് എത്തുന്നവരുടെ സാമ്പിളുകൾ ശേഖരിക്കുമെങ്കിലും ഇവർ പരിശോധന നടത്താറില്ല. ലാബ് അധികൃതർ തന്നെ വ്യാജമായി ഉണ്ടാക്കുന്ന പരിശോധനാഫലത്തിൽ ഡോക്ടറെ കൊണ്ട് ഒപ്പും സീലും വെയ്പ്പിച്ച് മെഡിക്കൽ ഫിറ്റാണെന്ന റിപ്പോർട്ട് അപേക്ഷകന് നൽകുകയാണ്. ഇതോടെയാണ് മാറാരോഗിക്കും ഹെൽത്ത് കാർഡ് ലഭിക്കുന്നത്.

ജില്ലാ ആശുപത്രിക്ക് സമീപം നിരവധി ലാബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു ലാബ് മാത്രം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ആശുപത്രിയുടെ സമീപ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറ്റ് ലാബുകളിൽ കൃത്യമായ പരിശോധന നടത്തിയാണ് റിസൾട്ട് നൽകുന്നത്.

ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് റഗുലേഷന്‍ ആക്ട് പ്രകാരം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സൂക്ഷിക്കണ്ടതാണ് എന്നതാണ് വ്യവസ്ഥ.

ഹെൽത്ത് കാർഡ് ലഭിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഇവയാണ്

*ക്ലിനിക്കൽ പരിശോധന*

1, സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് അപേക്ഷകൻ/അപേക്ഷകയെ ഡോക്‌ടർ നിർബ്ബന്ധമായും നേരിട്ട് പരിശോധിക്കേണ്ടതാണ്.

എന്നാൽ കോട്ടയത്ത് അപേക്ഷകനെ ഡോക്ടർ നേരിട്ട് കാണുന്നില്ല. ലാബുകാരൻ നൽകുന്ന വ്യാജ പരിശോധനാഫലത്തിന് മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടെന്ന് കാണിച്ച് ഡോക്ടർ ഒപ്പും, സീലും വെച്ച് നൽകുന്നു. ഇതോടെ ഹെൽത്ത് കാർഡ് കിട്ടും, ഡോക്ടർക്ക് കമ്മീഷനും, നാട്ടുകാർക്ക് മാറാരോഗവും ലഭിക്കും, കോട്ടയത്തെ രണ്ട്, മൂന്ന് ഡോക്ടർമാരാണ്  ഈ തോന്ന്യവാസത്തിന് കൂട്ട് നിൽക്കുന്നത്.

2, ശാരീരിക പരിശോധന (General Examination)

3, കാഴ്ച്ച പരിശോധന നടത്തണം, എന്നാൽ രണ്ടു കണ്ണും കാണാത്തവർക്കും കോട്ടയത്ത് ഹെൽത്ത് കാർഡ് കിട്ടും

3, ത്വക്ക്, നഖങ്ങൾ എന്നിവയുടെ പരിശോധന നടത്തണം, എന്നാൽ സോറിയാസിസ് പിടിച്ചവർക്കും കോട്ടയത്ത് ഹെൽത്ത് കാർഡ് കിട്ടും

*ലാബ് പരിശോധനകൾ*

1, ബ്ലഡ് റൂട്ടിൻ പരിശോധന (Blood routine examination)

2, ടൈഫോയിഡ് നിർണ്ണയിക്കുന്നതിനുള്ള Widal Test, ഹെപ്പറ്റൈറ്റിസ്- എ നിർണ്ണയിക്കുന്നതിനുള്ള IgM Hepatitis- A എന്നി പരിശോധനകൾ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക‌ടർക്ക് നിർദ്ദേശിക്കാവുന്നതാണ്.

എന്നാൽ ടൈഫോയിഡ് അടക്കമുള്ള രോഗങ്ങൾ ഉണ്ടോ എന്നറിയാൻ യാതൊരുവിധ പരിശോധനയും നടത്തുന്നില്ല.

3, ക്ഷയരോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കഫപരിശോധന നടത്തേണ്ടതാണ്.

പരിശോധനവേളയിൽ ഡോക്‌ടർക്ക് ആവശ്യമെന്ന് തോന്നുന്നപക്ഷം മറ്റ് പരിശോധനകൾ നിർദ്ദേശിക്കേണ്ടതാണ്.

പരിശോധനാഫലങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന് ശേഷം മാത്രമാണ് ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. എന്നാൽ വ്യാജ പരിശോധനാ ഫലത്തിൽ ഡോക്ടർമാർ ഒപ്പും സീലും വെച്ച് അംഗീകാരം നൽകുന്നു

*രോഗപ്രതിരോധ നടപടികൾ*

1, ടൈഫോയ്ഡ് രോഗത്തിനെതിരെയുള്ള വാക്‌സിനേഷൻ ഷെഡ്യൂൾ പൂർത്തികരിക്കേണ്ടതാണ്.
(Conjugated typhoid vaccine/Unconjugated Vi Polysaccharide vaccine/oral live attenuated Ty21a vaccine)

2, വിരശല്യത്തിന് എതിരെയുള്ള മരുന്ന് നൽകേണ്ടതാണ്.