മുണ്ടക്കയം സോഡിയാക് ഹെറിറ്റേജ് ബാർ ഹോട്ടലിലെ മലിനജലം സമീപത്തെ കിണറുകളിലേക്ക്: കുടിവെള്ളം മലിനമായതോടെ നാട്ടുകാരും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരും ആശങ്കയിൽ; പകർച്ചവ്യാധി കൺമുന്നിൽ കണ്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ; പരാതിയുമായി കേരള കോൺഗ്രസ് (എം) പ്രവർത്തകർ എംഎൽഎ യ്ക്ക് മുന്നിൽ

Spread the love

മുണ്ടക്കയം: മുണ്ടക്കയത്ത് ബാർ ഹോട്ടലിലെ മാലിന്യ കുഴിയിൽ നിന്നുള്ള മലിനജലം പുറത്തേക്ക് .

എലിപ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ വൈകുന്നതോടെ നൂറു കണക്കിന് ആളുകൾക്ക് രോഗം പടരാനിടയാകും. സോഡിയാക് ഹെറിറ്റേജ് ബാർ ഹോട്ടലിലെ മാലിന്യ കുഴിയിൽ നിന്നുള്ള മലിനജലമാണ് സമീപത്തുള്ള കിണറുകളിലേക്ക് ഒഴുകുന്നത്.
മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ഹോട്ടൽ മാനേജ്മെൻറ് ഒരു നടപടിയും സ്വീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ പരാതിയും അവഗണിച്ചു. ഹോട്ടലിന് സമീപത്തെ നിരവധി കിണറുകളിലെ വെള്ളം മലിനമായി മാറി. സമീപത്ത് പ്രവർത്തിക്കുന്ന സെൻ്റ്മേരിസ് പള്ളിയിലേക്കും ടീച്ചർ ട്രെയിനിങ് എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്കും ജലം ശേഖരിക്കുന്ന കിണറും മലിനമായി .
കുടിക്കുവാനോ മറ്റൊരാവശ്യത്തിനുമോ ഉപയോഗിക്കാൻ കഴിയാത്ത വിധം വെള്ളത്തിന് ദുർഗന്ധം വമിക്കുകയാണ്.

ഈ ഹോട്ടലിന്റെ കിണറിലെ വെള്ളവും മലിനമാണെന്ന് അറിയുന്നു. നൂറുകണക്കിന് ജനങ്ങൾ എത്തിച്ചേരുന്ന സ്ഥാപനത്തിലെ മലിനജലം ഉപയോഗിക്കുന്നത് മൂലം സാക്രമിക രോഗങ്ങൾ ഉണ്ടാകാൻ വരെ സാധ്യതയുണ്ട്.

ഇതോടെ പ്രദേശത്താകെയുള്ള ജനങ്ങൾ ആശങ്കയിലാണ്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട്
കേരളാ കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം കമ്മിറ്റി സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ ക്ക് പരാതി നൽകി.

ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഹോട്ടലിലെ മലിനജലപ്ലാന്റ് പരിശോധിക്കുകയും ഹോട്ടലിലെയും സമീപത്തെയും കിണുകളിലേക്ക് മലിനജലം ഒഴുകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

പരാതിയിൻമേൽ പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി.