
തിരുവനന്തപുരം: കേരളത്തെ നടുക്കിയ മണ്ണന്തല കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹീനയുടെ മറ്റു ബന്ധങ്ങൾ ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് എഫ്ഐആർ. രണ്ടാം പ്രതി വിശാഖിന്റെ സഹായത്തോടെയാണ് സഹോദരൻ ഷംഷാദ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി.
ഷഹീനയെ സഹോദരൻ ഷംഷാദ് കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഷംഷാദ് നിരവധി കേസുകളിൽ പ്രതിയാണ്.സഹോദരിയുടെ സൗഹൃദങ്ങൾ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോൾ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നും ഷംഷാദ് വിശ്വസിച്ചു. ഇതിലെ തർക്കം മർദ്ദനത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പോലീസ് എഫ്ഐആർ. കഴിഞ്ഞ ആറുമാസമായി ഷഹീന വിവാഹബന്ധം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാംപ്രതി ചെമ്പഴന്തി സ്വദേശി വിശാഖിന്റെ അറിവോടെയാണ് കൊലപാതകം നടന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകം നടന്ന മണ്ണന്തലയിലെ അപ്പാർട്ട്മെന്റിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.
ശനിയാഴ്ചയാണ് പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ ഷഹീന കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന മണ്ണന്തല അത്രക്കാട്ടിൽ എൻക്ളേവ് അപ്പാർട്‌മെൻറിലായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ സ്ഥലത്തെത്തിയ മാതാപിതാക്കളായ സലീനയും മുഹമ്മദ് ഷഫീക്കുമാണ് മരണവിവരം അറിഞ്ഞത്. ഷഹീനയുടെ ദേഹമാസകലം മുറിപ്പാടുകളുണ്ടായിരുന്നു .