പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയും ഒപ്പും വാങ്ങേണ്ടതില്ല; വിവാഹ ശേഷം ഭാര്യയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

Spread the love

ചെന്നൈ: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയും ഒപ്പും വാങ്ങി മദ്രാസ് ഹൈക്കോടതി. സമ്മതം വേണമെന്ന് നിർബന്ധം പിടിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു.

പുതിയ പാസ്‌പോർട്ട് നല്‍കാൻ അധികാരികള്‍ക്ക് നിർദേശം നല്‍കാൻ ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരാമർശം. വിവാഹമോചിതയായ യുവതിയോട് പുതിയ പാസ്‌പോർട്ട് എടുക്കുന്നതിന് ഭർത്താവിന്റെ സമ്മതം ആവശ്യപ്പെട്ട റീജിയണല്‍ പാസ്‌പോർട്ട് ഓഫീസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിവാഹിതരായ സ്ത്രീകളെ ഭർത്താവിന്റെ സ്വത്തായി കരുതുന്ന സമൂഹത്തിന്റെ ചിന്താഗതിയുടെ പ്രതിഫലനമാണ് ഇതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷ് പറഞ്ഞു.

വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭാര്യയ്ക്ക ഭർത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ തന്നെ പാസ്‌പോർട്ടിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതിയോട് ഭർത്താവിന്റെ ഒപ്പുവാങ്ങണമെന്ന് ആവശ്യപ്പെട്ട ആർപിഒയുടെ നടപടി ഒരിക്കലും നടക്കാത്തകാര്യം നടത്താനാണ് ആവശ്യപ്പെടുന്നതാണെന്ന് കോടതി കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമോചനത്തിലേക്ക് നീങ്ങുന്ന ഒരു സമൂഹത്തിന് യോജിച്ച നിലപാടല്ലെന്നും കോടതി പറഞ്ഞു. നാലാഴ്ചക്കുള്ളില്‍ യുവതിയുടെ ആവശ്യം പരിഗണിക്കാനും അപേക്ഷ പരിഗണിക്കാനും കോടതി നിർദേശിച്ചു.

ഏപ്രിലില്‍ പാസ്‌പോർട്ടിന് അപേക്ഷിച്ചിട്ടും അപേക്ഷ പരിഗണിച്ചില്ലെന്ന് ഹരജിക്കാരി ആരോപിക്കുന്നു. തുടർന്ന് ഫോറം-ജെ യില്‍ ഭർത്താവിന്റെ ഒപ്പു വാങ്ങിയാല്‍ മാത്രമേ അപേക്ഷ പരിഗണിക്കൂവെന്ന് ചെന്നൈയിലെ റീജിയണല്‍ പാസ്‌പോർട്ട് ഓഫീസില്‍ നിന്ന് അറിയിച്ചതായും ഹരജിക്കാരിയായ രേവതി വ്യക്തമാക്കുന്നു. 2023ലായിരുന്നു ഹരജിക്കാരിയുടെ വിവാഹം. പിന്നീട് ഇരുവരും തമ്മിലെ തർക്കങ്ങള്‍ കാരണം ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് പ്രാദേശിക കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.