275 വർഷത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകം ഇന്ന്; മഹാ കുംഭാഭിഷേകത്തിന് ഒരുങ്ങി അനന്തപുരി

Spread the love

തിരുവനന്തപുരം: മഹാ കുംഭാഭിഷേകത്തിന് ഒരുങ്ങി അനന്തപുരി. 275 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകം ചടങ്ങ് ഇന്ന്. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ഇന്ന് രാവിലെ മുഖ്യതന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാർമ്മികത്തിലാണ് കുംഭാഭിഷേക ചടങ്ങുകൾ. സുപ്രീം കോടതി 2017 ല്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. തുടര്‍ന്ന് 2021 മുതല്‍ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇപ്പോള്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.

ആത്മീയ ഊർജ്ജം ശക്തിപ്പെടുത്തുകയും ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് ചടങ്ങുകളുടെ ലക്ഷ്യം. നിർമാല്യധാരിയാണ് വിഷ്വക്സേനൻ. വൈകുണ്ഠത്തിൽ ഭഗവാനായി എല്ലാം ചെയ്യുന്നത് വിഷ്വക്സേനൻ ആണെന്നാണ് വിശ്വാസം. ഭഗവാൻ്റെ നിഗ്രഹ – അനുഗ്രഹ ശക്തികളെല്ലാം പ്രവഹിക്കുന്നത് വിഷ്വക്സേനലിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രിമാരായ തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവർ പുണ്യ കർമ്മങ്ങൾക്ക് കാർമിതകത്വം വഹിക്കും. ചടങ്ങിൻ്റെ പ്രധാന ദിനമായ മഹാ കുംഭാഭിഷേക ചടങ്ങിന് എട്ടരയേഗക്കാർ, പുഷ്പാഞ്ജലി സ്വാമിയാർ, ക്ഷേത്രം സ്ഥാനി തുടങ്ങിയവർ പങ്കാളികളാകും. മഹാ കുംഭാഭിഷേകത്തിന് മുന്നോടിയായുള്ള ദിവസങ്ങളിൽ ആചാര്യവരണം, പ്രസാദ ശുദ്ധി, ധാര, കലശം എന്നിങ്ങനെയുള്ള ചടങ്ങുകൾ നടത്തും.

തിരുവതാംകൂർ വലിയ തമ്പുരാനാണ് ചടങ്ങുകളുടെ മുഖ്യ യജമാനൻ. കൂടാതെ യോഗത്തിൽ പോറ്റിമാർ രാജാവ് കഴിഞ്ഞാലുള്ള യജമാന സ്ഥാനത്തുണ്ടാകും. കാലാകാലങ്ങളായി നിലനിൽക്കുന്ന പാരമ്പര്യങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിലെ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു