
മസാജ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിച്ചെന്ന് ഗുരുതര ആരോപണവുമായി പെണ്‍കുട്ടി രംഗത്തെത്തി.
എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാർലറിലാണ് സംഭവം.പാലാരിവട്ടത്തിന് പുറമെ കാക്കനാടും കുണ്ടന്നൂരും ഇവർക്ക് മസാജ് പാർലർ ഉണ്ട്. ഒരു മാസങ്ങൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് ഇവർ വാഗ്ദാനം ചെയ്തതായി പെൺകുട്ടി പറഞ്ഞു.ഇവിടെ നടക്കുന്ന കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.
സ്പെഷ്യല്‍ സ്‌ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പലരും ഇവിടെ സ്ഥിരം സന്ദർശകരായി എത്താറുണ്ടെന്നാണ് ആരോപണം.ടെലികോളർ എന്ന തസ്തികയിലേക്ക് ഓണ്‍ലൈൻ പരസ്യം കണ്ടാണ് പെണ്‍കുട്ടി അപേക്ഷ നല്‍കുന്നത്. മസാജിങ് സെന്ററിലേക്ക് ആണ് എന്നറിഞ്ഞപ്പോഴേ കുട്ടി സംശയങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയാല്‍ മാത്രം മതി എന്നു പറഞ്ഞ് ജോലിയില്‍ കയറാൻ നിർബന്ധിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടികളുടെ വീട്ടിലെ സാമ്പത്തിക പരാധീനത പറഞ്ഞാണ് ചൂഷണം ചെയ്യുന്നത്. കോളജ് വിദ്യാർഥിനികളടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, തങ്ങള്‍ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം ആണെന്ന് മസാജിങ് സെന്ററിന്റെ അധികൃതർ വ്യക്തമാക്കി.